എനിക്ക് ഈ പോസ്റ്റിലൂടെ
ആരെയും വക്തിഹത്യ നടത്താന്‍ ഉദ്ദേശമില്ല. എന്നാല്‍ ഇന്ന് നമ്മുടെ
രാഷ്ട്രിയകേരളത്തില്‍ ഏറ്റവും ജനസമ്മതി ആര്‍ജിച്ച നേതാവാണ് പ്രതിപക്ഷനേതാവ് വി സ്
അച്യുതാനന്ദന്‍. പക്ഷെ ഇന്ന് അദ്ധേഹത്തിന്റെ ഈ ജനസമ്മതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
അതിനു കാരണം അദ്ധേഹത്തിന്റെ വാക്കുകളിലെയും പ്രവര്‍ത്തികളിലെയും വൈരുധ്യങ്ങളാണ്.
അതോക്കോ പറയുന്നതിന് മുന്പ് സഖാവിന്റെ രാഷ്ട്രിയ വളര്‍ച്ച എങ്ങനെയെന്ന് പറയുക
ആവശ്യമെന്ന് തോന്നുന്നു.
വി സ് അച്യുതാനന്ദന്‍
വി സ് അച്യുതാനന്ദന്‍
1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ജനനം. ഏഴാംതരം വരെ
വിദ്യാഭ്യാസം. 1939
ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍
അംഗമായി. 1939
ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി
അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പടെ അഞ്ചരവര്‍ഷം ജയില്‍ വാസം
അനുഷ്ടിക്കുകയും നാലരവര്‍ഷം ഒളിവില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയുംചെയ്തു.
ആവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ കൌണ്‍സില്‍ അംഗമായിരുന്നു. 1964- ല്‍ സി.പി.ഐ(എം) രൂപികരിച്ചപ്പോള്‍
സി.പി.ഐ ദേശിയ കൌണ്‍സില്‍ വിട്ട മുപ്പത്തിരണ്ട്
സഖാക്കളില്‍ പ്രധാനി. 1980 മുതല്‍ 1992 വരെ സംസ്ഥാനകമ്മറ്റി സെക്രട്ടറിയായിരുന്നു. 1985 മുതല്‍ 2009 വരെ സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ
അംഗമായിരുന്നു. 1967, 1970, 1990, 2001 തിരഞ്ഞെടുപ്പുകളില്‍ കേരളനിയമസഭയിലേക്ക്
തിരഞ്ഞെടുക്കപെട്ടു. 2006
മുതല്‍
2011 വരെ
കേരളമുഖ്യമന്ത്രിയായിരുന്നു. 1992 മുതല്‍ 1996 വരെയും 2001മുതല്‍ 2006 വരെയും നിയമസഭപ്രതിപക്ഷനേതാവുമായിരുന്നു.
സഖാവ് എങ്ങനെ ജനകീയനായി....?
സഖാവിന്റെ ബാല്യം അത്ര ശുഭകരമായഒന്നല്ലയിരുന്നു.
ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ട്ടപ്പെട്ടു. തുടര്‍ന്ന് അച്ഛന്റെ സഹോദരിയുടെ
സംരക്ഷണയില്‍ വളര്‍ന്ന സഖാവ് ഏഴാംക്ലാസ് പഠനം നിര്‍ത്തി ജ്യേഷ്ഠന്‍റെ കൂടെ
തുണികടയില്‍ സഹായിയായി ജോലി ചെയ്തു പോന്നു. അന്ന് നിവര്‍ത്തന പ്രക്ഷോഭം
കൊടുമ്പിരിക്കൊണ്ടിരുന്ന സമയം അതില്‍ പ്രചോദനം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസില്‍
ചേരുകയും തുടര്‍ന്ന് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുകയും ചെയ്തു.
സഖാവ് ആദ്യകാലങ്ങളില്‍ ആലപ്പുഴയിലെ കര്‍ഷകസമരങ്ങള്‍ക്ക്
നേതൃത്വം നല്‍കുകയും സര്‍ സി.പി യുടെ പോലീസിനെതിരെ സമരങ്ങള്‍ നടത്തിയും ,പാര്‍ട്ടി
അംഗത്വം അത്ര സുരക്ഷിതമല്ലാത്ത ആ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചും, പാര്‍ട്ടിയുടെ
നേതൃത്വനിരയിലെത്തി. അതിനിടക്ക് കൊടിയ മര്‍ദ്ദനങ്ങളും ശിക്ഷകളും അനുഭവിക്കേണ്ടി
വന്നു. തുടര്‍ന്ന്‍ സഖാവ് ഒട്ടേറെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോപങ്ങള്‍
സംഘടിപ്പിക്കുകയും രാഷ്ട്രിയകേരളത്തില്‍ ബഹുമാന്യനായ നേതാവായി. പാര്‍ട്ടിയിലെയും
പൊതുരംഗത്തെയും കര്‍ക്കശനിലപാടുകളാണ് സഖാവിനെ ശ്രദ്ധേയനാക്കിയത്.
എന്നാല്‍ ജനസമ്മതനായ നേതാവാകുന്നത് കഴിഞ്ഞ തവണ
പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ്. അന്ന് സഖാവ് ഒട്ടനവധി വിവാദങ്ങളില്‍ സ്വീകരിച്ച
നിലപാടുകളാണ് സാധാരണ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചായിരുന്നു. മതികെട്ടാന്‍ വിവാദം, കിളിരൂര്‍ പെണ്‍വാണിഭകേസ്,
ഐസ്ക്രീം പാര്‍ലര്‍ കേസ്, ഇവയിലോക്കെ സ്വീകരിച്ച നിലപാടുകള്‍ പെട്ടെന്ന് ജനപ്രീതി
പിടിച്ചു പറ്റി.
അതിനു ശേഷം ഭരണപക്ഷത്ത് ഇരുന്നപ്പോള്‍ അഴിമതി കേസില്‍ ഒരു
മുന്‍മന്ത്രിയെ (ബാലക്കൃഷ്ണപിള്ള) ജയിലില്‍ കയറ്റി. ഒരു മന്ത്രിസ്ഥാനം അലങ്കരിച്ച വ്യക്തിക്ക് അഴിമതികേസില്‍ തടവ്‌ശിക്ഷ കിട്ടുന്നത് നമ്മുടെ രാഷ്ട്രിയകേരളത്തിലാദ്യം.
അനന്തരഫലമായി പലരും സഖാവിനെതിരെ തിരിഞ്ഞു. വ്യക്തിപരമായി പോലും, എന്നാല്‍
അവക്കൊന്നും അദ്ധേഹത്തിന്റെ പോരാട്ടത്തെ തളക്കാനായില്ല. അതുപോലെ സഖാവിനെ ഏറ്റവും ജനപ്രിയനാക്കിയ നടപടി മൂന്നാര്‍
കൈയേറ്റം ഒഴിപ്പികല്‍ നടപടിയാണ്.മൂന്നാര്‍ ദൌത്യത്തിന്റെ അവസാനം സഖാവിനു ചിലപേരുദോഷങ്ങള്‍ ഉണ്ടാക്കികൊടുത്തുവെങ്കിലും ഭൂരിപക്ഷം ജനഹൃദയങ്ങളിലും അദ്ധേഹത്തെ ഒരു ജനപക്ഷ നേതാവെന്ന നിലയിയിലേക്ക് കൊണ്ടുവന്നു.
സഖാവ് ജനപക്ഷത്തോ..?
ഇന്ന് സഖാവ് സ്വീകരിക്കുന്ന നിലപാടുകള്‍ കണ്ടാല്‍ പലപ്പോഴും
തെറ്റിദ്ധരിച്ചു പോവും... വിവാദവിഷയങ്ങളില്‍ ആദ്യം ജനതാല്പര്യം പോലെ നിലപാടുകള്‍
സ്വീകരിക്കുകയും, എന്നാല്‍ പാര്‍ട്ടി യോഗങ്ങളില്‍ തനിക്കെതിരെ പ്രമേയെങ്ങള്‍
വരുമ്പോള്‍ അദ്ധേഹം തന്റെ നിലപാടുകള്‍
തെറ്റാണെന്ന് അവിടെ പ്രസ്താവന നടത്തുകയും ചെയ്യുന്നു. അവസാനമായി അദ്ധേഹം പാര്‍ട്ടി
കമ്മറ്റിയില്‍ മാപ്പ് പറഞ്ഞത് കൂടംകുളം സന്ദര്‍ശനവും അതിനോട് സീകരിച്ച
നിലപാടിനെക്കുറിച്ചുമാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇത്തരം പ്രവര്‍ത്തികള്‍ പലതവണ
സഖാവിന്റെ പക്ഷത്ത് നിന്നുണ്ടായി.
ഇവിടെയാണ് ചോദ്യമുയരുന്നത് സഖാവ് ജനപക്ഷത്തോ? സഖാവും അധികാര
മോഹിയോ? അധികാരത്തിന്റെ ഭ്രമം അദ്ധേഹത്തെയും പിടികൂടിയോ?
സഖാവിന്റെ പൂര്‍വ്വകാല ചരിത്രത്തില്‍ പലരും വിലയിരുത്തുന്നത്
പാര്‍ട്ടിക്കുള്ളില്‍ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നേതാവെന്ന വിമര്‍ശന
നിലപടോടെയാണ്. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ മാറ്റം വരുത്തുവാന്‍
ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇതാണ് പാര്‍ട്ടിയില്‍
അദേഹത്തിനെതിരായ പ്രധാന ആരോപണം. ഒരിക്കല്‍ പാര്‍ട്ടിയിലെ അതിശക്തരായ
നേതാക്കളായിരുന്നു കെ ര്‍ ഗൌരിയമ്മയും, എം.വി രാഘവനും . ഇവരെ പുറത്താക്കാന്‍ സഖാവ്
ചുക്കാന്‍ പിടിച്ചുവെന്നും ആരോപിക്കപ്പെടുന്നു.
ഇന്ന് സഖാവിന് പാര്‍ട്ടി തലപ്പത്ത് സ്വാധീനം കുറവാണ്. പക്ഷെ
പണ്ടൊരിക്കല്‍ വലിയൊരു പിന്തുണതന്നെ പാര്‍ട്ടിക്കുള്ളില്‍
സഖാവിന് ഉണ്ടായിരുന്നു. അത് ശോഷിച്ച് തുടങ്ങിയത് 92 ലെ സംഘടന തിരഞ്ഞെടുപ്പിന്
ശേഷമാണ്. അന്ന് അദ്ധേഹത്തിന്റെ ആശീര്‍വാദത്തോടെയാണ് ഇന്നത്തെ നേതാവ് വരുന്നത്.
പിന്നീട് ഇവര്‍ തമ്മില്‍ തെറ്റുകയും പാര്‍ട്ടിക്കുള്ളില്‍
ഭരണത്തിനായി മല്‍സരം തന്നെ നടക്കുകയും ചെയ്തു പോരുന്നു. ഈ മത്സരത്തില്‍ തന്‍റെ
പക്ഷത്തുള്ളവര്‍ക്ക് സഖാവിന്‍റെ പരസ്യപിന്തുണ ഇല്ലെങ്കിലും രഹസ്യപിന്തുണ
ഉണ്ടെന്നാണ് ആരോപണം.
പാര്‍ട്ടിയില്‍ തനിക്കുള്ള ഭൂരിപക്ഷം കുറയുന്നുവന്നു
തോന്നിയപ്പോള്‍ മുതലാണ് വിവാദവിഷയങ്ങളില്‍ കാര്യമായി ജനതാല്പര്യടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈകൊണ്ടത്. ഇതിലൂടെ സഖാവ് പ്രതീക്ഷിച്ചത് രണ്ടുകാര്യങ്ങളാണ്, ഒന്ന്
പാര്‍ട്ടിയില്‍ ഈ ജനപിന്തുണകൊണ്ട് തനിക്ക് നഷ്ട്ട്ടപെട്ട പ്രതാപം വീണ്ടെടുക്കാം
മറ്റൊന്ന് തന്നെ പാര്‍ട്ടി കറിവേപ്പിലപോലെ തള്ളില്ല.
ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഏതൊരു
രാഷ്ട്രിയകാരെനെപോലെയും സഖാവിനും അധികാരമോഹം ഉണ്ടെന്നു വേണം കരുതാന്‍. അല്ലെങ്കില്‍
ഒരു യഥാര്‍ത്ഥ ജനപക്ഷനേതാവും, വിപ്ലവകാരിയുമായ നേതാവുമാണെങ്കില്‍ തന്‍റെ
നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയല്ലേ ചെയ്യേണ്ടത്? പാര്‍ട്ടി തെറ്റായമാര്‍ഗത്തില്‍
പോകുന്നുവെന്ന് കാണുമ്പോള്‍ അതിനെ ചൂണ്ടികാണിക്കേണ്ട ചുമതലയില്ലേ? അവര്‍
അംഗീകരിക്കുന്നില്ല എന്ന് കാണുമ്പോള്‍ മാപ്പ് പറഞ്ഞു ആ പ്രസ്ഥാനത്തില്‍ നില്‍ക്കുക
എന്നത് ജനങ്ങളെ സ്നേഹിക്കുന്ന ഒരു വിപ്ലവകാരിക്ക് ചേര്‍ന്ന് പ്രവര്‍ത്തിയാണോ?
ഇതിന്റെ മറുവശം എന്നത് ഇനി സഖാവ് താന്‍കൂടി ചേര്‍ന്ന് വളര്‍ത്തിയ
വലുതാക്കിയ പ്രസ്ഥാനം വിട്ട് പുറത്തുവന്നാല്‍ അതല്ലെങ്കില്‍ പുറത്താക്കിയാല്‍
മറ്റൊരു പ്രസ്ഥാനം ഇതുപോലെ കെട്ടിപ്പടുക്കുക അസാധ്യം. അപ്പോള്‍ ജനസമൂഹത്തില്‍ ഇപ്പോള്‍ കിട്ടുന്ന പരിഗണന
പോലും ഉണ്ടാവില്ലെന്ന് സഖാവിനറിയാം. അതിനാല്‍ തന്നെ ആ സാഹസത്തിന്
ഇറങ്ങിപുറപ്പെടാന്‍ ചാന്‍സും കുറവാണ്.
സഖാവിനെ അനുകൂലിക്കുന്നവര്‍ ഇതിനെയെല്ലാം
പ്രധിരോധിക്കുന്നത് പാര്‍ട്ടിവിട്ട് വരാത്തത് പാര്‍ട്ടിയെ അത്രയധികം
സ്നേഹിക്കുന്നതിനാലാണ് എന്ന സെന്റിമെന്റ്ലോടെയാണ്. അങ്ങനെയെങ്കില്‍ നേരത്തെ പറഞ്ഞകാര്യമാണ് എനിക്ക്
വീണ്ടും പറയാന്‍ ഉള്ളത് പ്രസ്ഥാനം വഴി തെറ്റുമ്പോള്‍ ചൂണ്ടികാണിക്കണം.അല്ലാതെ
തെറ്റായ വഴിയില്‍ പോകുന്നുവെന്ന് തോന്നുന്ന പ്രസ്ഥാനത്തില്‍
കടിച്ചുതൂങ്ങികിടക്കരുത്.
തന്‍റെ നിലപാടുകള്‍ സംഘടന നേതൃത്വത്തിന്‍റെ മുന്നില്‍
മാറ്റുന്ന രാഷ്ട്രിയം ഒരിക്കലും ഒരു ജനപക്ഷവാദിയുടെതല്ല. അവസരത്തിനൊത്ത്
അധികാരത്തിനായി വാക്കുകള്‍ മാറ്റുന്ന ഒരു കുശാഗ്രബുദ്ധിയായ രാഷ്ട്രിയകാരനെ മാത്രമേ
കാണുവാന്‍ സാധിക്കൂ.
ഇങ്ങനോയോക്കോയാണെങ്കിലും സഖാവിന്‍റെ ജനകീയനിലപാടുകള്‍ കുറച്ചു പേര്‍ക്കെങ്കിലും
പ്രചോദനമായിട്ടുണ്ട്. എന്നാല്‍ അവര്‍ സഖാവിനോട് കാണിച്ച കൂറ് സഖാവിന് അങ്ങോട്ട്
കാണിക്കാനായില്ല എന്നതാണ് സത്യം. ഒരുപക്ഷെ തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും
അതിനെതിരെ പോരാടുകയും ചെയ്താല്‍ താന്‍ ചോരനീരാക്കി വളര്‍ത്തിയ പ്രസ്ഥാനം പുറത്താക്കിയെക്കാം, എന്നാല്‍ മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരു പറ്റം ജനസമൂഹത്തില്‍
താങ്കള്‍ ഒരു വീരയോദ്ധാവായിരിക്കും. നേരിന് വേണ്ടി പോരാടിയ പോരാളി.
കൊള്ളാം റോബിന്‍.... നല്ല ഒരു വിലയിരുത്തല്...
ReplyDeleteഎന്നാല്‍, ഇപ്പോളും എന്റെ അഭിപ്രായത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ അല്പമെങ്കിലും കൊള്ളാവുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരില്‍ ഒരാളാണ് വി എസ്.
ആശംസകള്...!
ആയിരിക്കാം... പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വസിക്കാന്‍ കുറച്ച് വിഷമം.... :)
Deleteഅധികാര മോഹമില്ലാത്ത നേതാക്കളുടെ കാലം അവസാനിച്ചു. അഥവാ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ നേതാവാകില്ല. ആക്കില്ല. രാഷ്ട്രീയം സ്വന്തം നേട്ടത്തിന് മാത്രം ആയി അധപതിച്ചതിനാല്‍ ഇനി സഖാവേ എന്ന് സ്നേഹത്തോടെ വിളിക്കാന്‍ നമുക്കൊരു നേതാവ് ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഒരു സാധാരണ വ്യക്തിയുടെ മനസ്സില്‍ വി എസ്സിനെ കുറിച്ചുള്ള ചിന്തകള്‍ നന്നായി അവതരിപ്പിച്ചു
ReplyDeleteനന്ദി നിസാര്‍...,,, എവിടെ വന്നതിനും വായിച്ചതിനും...
Deleteഇങ്ങനൊയൊക്കെ ആണെങ്കിലും സഖാവിന്റെ ജനകീയനിലപാടുകള്‍ കുറച്ചു പേര്‍ക്കെങ്കിലും പ്രചോദനമായിട്ടുണ്ട്. എന്നാല്‍ അവര്‍ സഖാവിനോട് കാണിച്ച കൂറ് സഖാവിന് അങ്ങോട്ട് കാണിക്കാനായില്ല എന്നതാണ് സത്യം. ഒരുപക്ഷെ തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അതിനെതിരെ പോരാടുകയും ചെയ്താല്‍. താന്‍ ചോരനീരാക്കി വളര്‍ത്തിയ പ്രസ്ഥാനം പുറത്താക്കിയെക്കാം, എന്നാല്‍ മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരു പറ്റം ജനസമൂഹത്തില്‍ താങ്കള്‍ ഒരു വീരയോദ്ധാവ് ആയിരിക്കും, നേരിന് വേണ്ടി പോരാടിയ വിപ്ലവകാരി.
ReplyDeleteപൂര്‍ണ്ണമായും യോജിക്കുന്നു.
വന്നതിനും വായിച്ചതിനും ഈ അഭിപ്രായം പങ്കുവച്ചതിനും... നന്ദി...
Deleteഎന്തായാലും ഞാന്‍ വീയെസിനെ സ്നേഹിക്കുന്നു.
ReplyDeleteമുമ്പ് എനിക്ക് വിരോധമായിരുന്നു, ഏകദേശം 20-25 വര്‍ഷങ്ങള്‍ക്ക് മുമ്പ്.
എന്നാല്‍ ഇന്ന് ഇഷ്ടമാണ്, ഈ ആരോപണങ്ങളൊക്കെ നിലനില്‍ക്കയില്‍ തന്നെ
എനിക്ക് പണ്ട് ഇഷ്ട്ടമായിരുന്നു.. എന്നാല്‍ ഇന്ന് അത്രക്കില്ല
Deleteപൊളിറ്റിക്സ് എനിക്കിഷ്ടമല്ല...എങ്കിലും എന്ത് കൊണ്ടോ ഞാനും വി. എസ് നെ ഇഷ്ടപെടുന്നു.....
ReplyDeleteഓഹോ... അങ്ങനെയാണ് അല്ലെ.. എങ്കിലും വന്നതിനും വായിച്ചതിനും നന്ദി..
Deleteവികസന വിരോധി സഖാവ്.... അത്രയേ പറയാനുള്ളൂ .. :)
ReplyDeleteഹി..ഹി.. :)
Deleteരാഷ്ട്രീയത്തിൽ എല്ലാരും സ്വന്തം കീശക്ക് തന്നെയാണ് കൂടുതൽ വില കൽപ്പിക്കുന്നത്
ReplyDeleteഇന്ന് ഞാനും അങ്ങനെ വിശ്വസിക്കുന്നു... അധികാരത്തിനാണ് എല്ലാരും ശ്രമിക്കുന്നത് എന്ന്..
Deleteസഖാവ് ജനപക്ഷത്തു തന്നെയാണ്,പക്ഷെ സഖാവ് പാര്‍ട്ടിയുടെയാണ്.അതുകൊണ്ടാണ് വൈരുധ്യങ്ങള്‍, സഖാവ് ജനപക്ഷത്തുനില്‍ക്കുന്ന കാരണം പലര്‍ക്കും സഖാവിനെ ഇഷ്ട്ടമാണ് സഖാവിനെ മാത്രം പക്ഷെ സഖാവ് പാര്‍ട്ടിയെ അതിലേറെ ബഹുമാനിക്കുന്നു അതുകൊണ്ട് തന്റെ നിലപാടിനെക്കാള്‍ പാര്‍ട്ടി നിലപാടുകളില്‍ യോജിക്കേണ്ടത്തായും വരുന്നു യഥര്‍ത്ഥ സഖാവ് അങ്ങനെയാകണം പാര്‍ട്ടിയോട് കൂറ് കാണിക്കണം.വി .എസിന് പറ്റുന്നില്ല ചില പാര്‍ട്ടി നിലപാടുകളില്‍ യോജിക്കാന്‍ എന്നാല്‍ പലരും അടിച്ചേല്‍പ്പിക്കുകയാണ്...പിന്നെ അനുസരിക്കാതെ പറ്റില്ലല്ലോ കാരണം പാര്‍ട്ടി അവരൊക്കെ കെട്ടിപൊക്കിയതല്ലേ അവിടെ ഒന്നുമല്ലാതെ ആവുന്നതു ആള്‍ക്കും സഹിക്കില്ല മരണം വരെ നല്ല സഖാവായിരിക്കട്ടെ വി .എസ്
ReplyDeleteസ്വന്തം കുഞ്ഞ് വഴിതെറ്റുന്നു എന്ന് കാണുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും നേര്‍ വഴിക്ക് നടത്താന്‍ ശ്രമിക്കില്ലെ.. അത് പോലെ സഖാവും ശ്രമിക്കണം.. അല്ലാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും എന്ന് കരുതി അവരെ അനുസരിച്ചാല്‍ ജനങ്ങളില്‍ നിന്ന് അകലുകയാണ് ചെയ്യുന്നത്.. തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന ഭരണകൂടവും, പാര്‍ട്ടിയും, വ്യക്തികളളെയും ഒരിക്കല്‍ ജനങ്ങള്‍ തള്ളിപറയും..
Deleteവി എസിനെ കുരിശില്‍ കയറ്റും മുന്‍പ്, ഇന്നത്തെ പാര്‍ടിയുടെ നിലപാടുകള്‍ എതിര്‍ക്കപെടെണ്ടേ? ജനപക്ഷത്തുനിന്നും അകന്നു പോകുന്ന പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ കണ്ടില്ല എന്നു നടിക്കുക വയ്യ. അപ്പോഴെല്ലാം അദ്ദേഹം ശാസന ഏറ്റുവാങ്ങിയിട്ടും ഉണ്ട്. എല്ലാ ശ്രമങ്ങള്‍ക്കും ഒടുവിലും 'ശങ്കരന്‍ വീണ്ടു തെങ്ങില്‍ തന്നെ' എന്നാ അവസ്ഥയാണ്. എന്നാലും പുതിയ പാര്‍ടി ഉണ്ടാക്കിയ ടി. പി യുടെ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ എന്താണ്?
ReplyDeleteഎങ്കിലും പാര്‍ടിക്ക് എതിരെ ഒരു ഉറച്ച നിലപാട് എടുക്കാന്‍ തയ്യാറാവാതെ ഇരിക്കുന്ന അദ്ദേഹത്തിന്‍റെ നിലപാടുകള്‍ ജന മനസിലെ വി എസ വിഗ്രഹത്തിനു വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു എന്നു പറയാതെ വയ്യ.
എതിര്‍ക്കപെടണം... എന്നാല്‍ ഇവിടെ ഞാന്‍ പറഞ്ഞത് സഖവിനെയും അദ്ദേഹം കാണിച്ച തെറ്റും ആണ്... അദ്ദേഹം പാര്‍ട്ടിയെ നേരെ കൊണ്ട് വരാന്‍ നോക്കി പക്ഷെ അവസാനം അവരുടെ കൂടെ ചേര്‍ന്നു... ടി പി യുടെ അവസ്ഥ കണ്ടു ഭയന്ന് ഇരിക്കുന്നത് ഒരു ശരിക്കും വിപ്ലവകാരിക്ക് ചേര്‍ന്നതാണോ?
Deleteകാലിക രാഷ്ട്രീയത്തില്‍ ഏതൊരു നേതാവിനെയും ആത്മാര്‍ഥമായി വിശ്വസിക്കുന്നത് ആത്മഹത്യാപരമായ ണ്ടത്തരമാണ് ...!
ReplyDeleteഅതിനോട് ഞാന്‍ യോജിക്കുന്നു...
Deleteപോസ്റ്റിന്റെ ഫോണ്ട് സൈസ് വലുതാക്കെടാ മോനൂ.
ReplyDeleteവായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ പൊട്ടി.
ആശംസകള്‍ (നിനക്കല്ല എന്റെ പൊട്ടിയ കണ്ണുകള്‍ക്ക്),)
ഷമിക്കണം... ഈ ലേഖനം മാത്രം ഇങ്ങനെ ആയി പോയി.. ഇപ്പൊ ശരിയാക്കാം.. :)
Deleteകൊള്ളാം റോബിന്‍ ..
ReplyDeleteഒരു കമ്മ്യുണിസ്റ്റ് അനുഭാവിയായ എനിക്ക് ഇന്ന് ആ പാര്‍ട്ടിക്കകത്തെ ഒരു നേതാക്കളെയും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. എല്ലാര്ക്കും അവരവരുടെ അജണ്ടകള്‍ മാത്രം. ആ വഴിക്ക് നോക്കുമ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറഞ്ഞപോലെ വി എസ് തന്നെ ഭേദം...
പക്ഷെ സഖാവെ.... ഇന്ന് ഈ സഖാവിനും അത്രക്കങ്ങ് വി സ് സഖാവിനെയും അങ്ങ് ഉള്‍കൊള്ളാന്‍ ആവുന്നില്ല.... അവിടെയും ഒരു അധികാര ധ്വനി...
Deleteവി.എസ്സിനെ എനിക്കും ഇഷ്ടമാണ്... പക്ഷേ, ഈ ലേലു അല്ലു പറച്ചിൽ അത്ര സുഖിച്ചില്ല...
ReplyDeleteകണ്ണൂരാൻ ഫോണ്ട് വലുതാക്കാൻ പറഞ്ഞപ്പോൾ ഒന്നുകിൽ ആശാന്റെ നെഞ്ഞത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന നിലയിലായിപ്പോയല്ലോ റോബിൻ...
എന്റെ സഖാവെ ഞാന്‍ ആദ്യമായി ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ എഴുതിയതാ.. ഒന്നെങ്കില്‍ ഇത് ഏറ്റവും ചെറുത്. അല്ലെങ്കില്‍ ഏറ്റവും വലുത്.. ഇനി ഇത് ശരിയകകിയിട്ട് ബാക്കി..
Deleteചുവരുന്ടെന്കിലെ ചിത്രം എഴുതാന്‍ പറ്റുകയുള്ളൂ -
ReplyDeleteകാലു നിലത്തു ഉറച്ചാലെ അഭ്യാസം കാണിക്കാന്‍ പറ്റുകയുള്ളൂ
മുരട്ടു തത്വ വാദവും ഇന്നത്തെ കാലത്തിനു യോജിച്ചതല്ല
എഴുതുമ്പോള്‍ കൂടുതല്‍ വായിക്കാന്‍ ഇടയാവും
ഭാവുകങ്ങള്‍
വന്നതിനും വായിച്ചതിനും നന്ദി.... :)
Deleteവി എസ് ഒരു വെക്തി എന്ന നിലയില്‍ ജനകീയന്‍ ആയ ആളല്ല ഒരു പ്രസ്ഥാനത്തിന്റെ ഭാഗം ആയി ജനകീയന്‍ ആയ ഒരാള്‍
ReplyDeleteതീര്‍ച്ചയായും ആ പരസ്ഥാനം നിഷ്കര്‍ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ യാകും ബാധ്യസ്തന്‍ ആണ് പ്രസ്ഥാന നിലപാടുകള്‍ വേറെ ചര്‍ച്ച ചെയ്യേണ്ടതാണ് എങ്കില്‍ കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആ കൂട്ടത്തെ അന്ഗീകൈക്കണം ഇല്ലെങ്കില്‍ ചര്ദ്ധില്‍ വിഴുങ്ങേണ്ടി വരും
കൊമ്പന്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു... പ്രസ്ഥാനത്തെ നേരവഴിക്ക് നടത്തണം അല്ലെങ്കില്‍ പുറത്തു പോണം അതാണ് ശരിക്കും ചെയ്യേണ്ടത്.. :)
Deleteവി.എസിനെ മുന്പ് ഞാനും ഇഷ്ടപ്പെട്ടിരുന്നു.. പക്ഷെ ഇപ്പൊ അത് തീരെ ഇല്ല എന്ന് വേണമെങ്കില്‍ പറയാം.. പിണറായിയെ പണ്ടേ ഇഷ്ടമല്ല.. തൊണ്ണൂറുകളില്‍ ഇവര്‍ പരസ്പരം വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ ആണല്ലോ ഇന്നത്തെ ഈ ഒരു ശത്രുത ഉടലെടുക്കുന്നത്..
ReplyDeleteമനോജേട്ടന്‍ നല്ല രീതിയില്‍ മനസിലാക്കുന്നു... ഒരിക്കല്‍ ഞാനും ഇഷ്ടപെട്ടിരുന്നു... :)
Deleteകയ്യടി കിട്ടാന്‍ പലതും വിളിച്ചു കൂവും..പിന്നീട് എല്ലാം ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച് തന്‍റെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കും. അതാണ് ഇന്നത്തെ വി.സ്.
ReplyDeleteതികഞ്ഞ രാഷ്ട്രിയകാരന്‍... :)
Delete'വി.എസിനെ 'മുൻപും' ഇഷ്ടപ്പെട്ടിരുന്നു,ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല' എന്ന് പറയുന്നവർ വി.എസ് എന്ന നേതാവിനെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല എന്നതാണ് സത്യം.!
ReplyDeleteനമ്മൾ അച്ഛനേയോ അമ്മയേയോ വീട്ടിലാരെയെങ്കിലുമോ ഒരിക്കൽ ഇഷ്ടപ്പെട്ട്,പിന്നീട് എന്തെങ്കിലും തെറ്റിദ്ധാരണകളുടെ പേരിൽ വെറുക്കുമോ ? ഒരിക്കലുമില്ല. നമ്മൾ അവരെ ഇഷ്ടപ്പെടാൻ മറ്റെന്തെങ്കിലും കാരണങ്ങൾ കണ്ടെത്തും, അല്ലെങ്കിൽ അവർ നമുക്കിഷ്ടപ്പെടാത്ത 'ആ' കാര്യം ചെയ്യാൻ നമ്മളറിയാത്ത കാരണങ്ങളുണ്ടാകും എന്ന് വിശ്വസിക്കും. ഒടുവിൽ സത്യമതാവുകയും ചെയ്യും. അപ്പോൾ നമ്മൾ ആശ്ചര്യപ്പെടും,ഹോ 'ഇതിനായിരുന്നല്ലേ' അവർ 'അങ്ങനെ' ചെയ്തത് എന്ന്.
അത്രേയുണ്ടാവൂ വി.എസിന്റെ ഈ കാര്യവും. അതുകൊണ്ട് വി.എസ് എന്ന നേതാവിനെ ഇപ്പോൾ വെറുക്കുന്നവരോടും,മുൻപ് നല്ല ഇഷ്ടമായിരുന്നു എന്ന് പറയുന്നവരോട്മ് എനിക്കൊന്നും പറയാനില്ല.
ആശംസകൾ.
മനെഷേട്ട മാതാപിതാക്കലോടുള സ്നേഹം വേറെ ഒന്ന് തന്നെയാണ്.... അത് ഒരിക്കലും ഒരു നാറിയ രാഷ്ട്രിയകാരനോടുള്ള സ്നേഹം പോലെയല്ല.... എന്നാല്‍ ചിലര്‍ അങ്ങേനെയും ഉണ്ട്.. സ്വന്തം മാതാപിതാക്കളെകാല്‍ രാഷ്ട്രിയകാരെയും താരങ്ങളെയും സ്നേഹികുന്നവര്‍ അവരെ വിഡ്ഢികള്‍ എന്നെ വില്‍ക്കാനാവൂ... :)
Deleteഎനിക്ക് മുമ്പേ വിഎസ് ഒരു അവസരവാദിയായിട്ടാണ് തോന്നിയിട്ടുള്ളത്....
ReplyDeleteഎന്തിലും കേറി ഇടപെടുകയും അവസരത്തിനൊത്ത്,തനിക്ക് മെച്ചമുണ്ടെങ്കില്‍ നിലപാടുകള്‍ മാറ്റുകയും ചെയ്യുന്നത് പലപ്പോഴും കേരളം കണ്ടിട്ടുണ്ട് ..അത് നെല്‍ കൃഷി ലാഭാമല്ലാഞ്ഞിട്ടു മറ്റ് കൃഷികളിലേക്ക് മാറിയ കൃഷിക്കാരന്റെ വിളകള്‍ വെട്ടി നശിപ്പിക്കുന്നത് മുതല്‍ കൂടം കുളം വരെ ...
മലപ്പുറത്തെ കുട്ടികള്‍ കോപി അടിച്ചാണ് പസാകുന്നത് തൊട്ടു ഭൂലോഭി വരെ .......അങ്ങിനെ നീളുന്നു. പിന്നെ പാര്‍ട്ടിക്ക് ഒരു ചട്ടകൂട് ഉണ്ട് അതില്‍ നിന്നാണ് പ്രവര്‍ത്തിക്കേണ്ടത് .അതിനു പറ്റില്ലെങ്കില്‍ പുറത്തു പോകണം ! അല്ലാതെ വരുത്തേ കൊഞ്ഞനം കുത്തി അഞ്ചു കളിക്കരുതു.
പലരെയും പൂട്ടികെട്ടും എന്ന് പറഞ്ഞു അഞ്ചു കൊല്ലം ഭരണത്തില്‍ ഇരുന്നിട്ട് ഒരു ചുക്കും നടന്നില്ല..പകല്‍ മാന്യന്മാര്‍ വാഴ്ക .......വിസ് നന്ദി താങ്കളുടെ പോയ് മുഖവും ആളുകള്‍ തിരിച്ചറിയുന്നുണ്ട് ...........
ആശംസകള്‍ റോബിന്‍
നല്ല ലേഖനം
ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ..........
അസ്രുസ്
എന്തോ ഇപ്പോഴാണ് വി സ് നെ വെറുക്കാന്‍ തുടങ്ങിയത്.. ഇന്ന് ഒരു രാഷ്ട്രിയകാരനേയും ഇഷ്ട്ടമല്ല... ഇനി ഇന്ത്യയില്‍ വേണ്ട സ്വതന്ത്ര സമരം നടത്തേണ്ടത് രാഷ്ട്രിയകാരക്കെതിരെയാണ്.... :) വന്നല്ലോ അത് മതി.. :)
Delete2006 മുതല്‍ 2011 വരെ എന്ന് തിരുത്തുക.ഞാന്‍ രാഷ്ട്രീയം ഇഷ്ടമുള്ള ആളല്ല....വി എസ് ഭരിച്ചാലും ഉമ്മന്‍ ചാണ്ടി ഭരിച്ചാലും ജനങ്ങള്‍ക്ക് കഞ്ഞി കുമ്പിളില്‍ തന്നെ.
ReplyDeleteതെറ്റ് കാണിച്ചുതന്നു വളരെയേറെ നന്ദി... കൂടെ ഈ അഭിപ്രായത്തിനും...
Deleteജനപക്ഷമെന്നൊന്നും രാഷ്ട്രീയത്തിലില്ല.
ReplyDeleteഅതൊക്കെ വറും ബ്രാന്റ് നൈമുകളാണ്..
വോട്ടുതട്ടാനുള്ള അടവുകള്‍...
ഹ.. ഹ.. ഈ പറഞ്ഞത് ശരിയാണെന്ന് പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്.... ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ അങ്ങനെ ഒന്നില്ലെന്നാണ് സമീപകാല രാഷ്ട്രിയം ചൂണ്ടികാണിക്കുന്നത്...
Deleteവളരെ നല്ല പോസ്റ്റ് റോബിന്‍
ReplyDeleteനന്ദി :)
Deleteസഖാവ് വി.എസിനെ പൂർണമായും അംഗീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി അനുഭാവി എന്ന നിലയിൽ എനിക്കു സാധിക്കില്ല. അതിനു കാരണം സഖാവ് വി.എസിന്റെ അവസരവാദപരമായ നിലപാടുകളാണ്. ചിലവിഷയങ്ങളിൽ സഖാവ് എടുക്കുന്ന നിലപാടുകൾ പാർട്ടി നിലപാടിന് വിരുദ്ധമാണ്. അത്തരം വിഷയങ്ങളിൽ ഒരു യഥാർത്ഥ പാർട്ടി സ്നേഹി പാർട്ടിയുടെ കൂടെയാണ് നിൽക്കേണ്ടത്. തന്റെ വിരുദ്ധ നിലപാടുകൾ പാർട്ടിക്കുള്ളിൽ തന്നെ പറയുകയും പാർട്ടിക്കകത്തു നിന്നു കൊണ്ടു തന്നെ ശക്തമായ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ടതുമാണ്. എന്നാൽ സഖാവ് വി.എസ് ചെയ്യുന്നത് വിവാദവിഷയങ്ങളിൽ സഖാവിന്റെ നിലപാടുകൾ ആദ്യം തന്നെ ചാനലുകളിലും പത്രങ്ങളിലും വിളമ്പുക എന്നതാണ്. അതിനുശേഷം പാർട്ടി, പാർട്ടിയുടെ നയം പറയട്ടെ എന്ന ധാർഷ്ട്യപരമായ രീതി ഒരിക്കലും ശരിയല്ല. കൂടാതെ റോബിൻ പറഞ്ഞതുപോലെ അവസാന നിമിഷങ്ങളിൽ കമഴ്ന്നുവീഴുന്ന സ്വഭാവം കൂടിയാകുമ്പോൾ അദ്ദേഹം ജനങ്ങളെ കൂടുതൽ വെറുപ്പിക്കുകയാണ് ചെയ്യുന്നത്.
ReplyDeleteഅതാണ് കാഴ്ചകാര ഞാനും പറഞ്ഞത് വി സ് ഇന്ന് പ്രവര്‍ത്തികലൂടെ തെളിയിക്കുന്നത് ഞാനും ഒരു അധികാരമോഹിയാണെന്ന്.....
Deleteപൊതുജനങ്ങളുടെ പ്രതീക്ഷകളെ വളമിട്ട് വളർത്തുന്ന, അവസാനം പാർട്ടിയുടെ ചൂരൽ കണ്ട് ഭയന്ന്, പൊതുജനങ്ങളുടെ തന്നിലുള്ള വിശ്വാസത്തെ ചവിട്ടിയരക്കുന്ന ആവർത്തിച്ചുള്ള സ്വഭാവം അദ്ദേഹത്തിൽ നിന്നും നാം കണ്ടു. ഇന്നത്തെ കാലത്ത് രാഷ്ട്രീയപ്പാർട്ടികളുടെ ഭാഗമായിരിക്കാൻ ഇങ്ങനെയൊക്കെ ചെയ്തേ പറ്റൂ. ഒരേ സമയം ജനകീയനും പാർട്ടിക്കതീതനും അതാണദ്ദേഹത്തിന്റെ പോളിസി.
ReplyDeleteതന്റെ അഞ്ചു വർഷത്തെ മുഖ്യമന്ത്രിക്കാലം കേരളത്തിന് കാര്യമായൊന്നും കൊടുക്കാതെ നശിപ്പിച്ചു കളഞ്ഞ അദ്ദേഹത്തെ ചരിത്രമെങ്ങിനെ വിലയിരുത്തുമെന്ന് കാത്തിരുന്ന് കാണാം.
നന്നായിരുക്കുന്നു മകാ...
ReplyDelete