Tuesday 29 January 2013

ഇന്ത്യയെന്നാല്‍ രാഷ്ട്രീയസ്വേച്ഛാധിപത്യം




ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധ്യപത്യരാഷ്ട്രം എന്നാണു നാം അടക്കം ലോക രാജ്യങ്ങള്‍ വിശേഷിപിക്കുന്നത്. എന്നാല്‍ അത് ഏറ്റവും വലിയ മണ്ടത്തരമെന്ന് ഞാന്‍ വിശേഷിപ്പിക്കും. ഇന്ത്യയും ജനാധിപത്യവും രണ്ടും രണ്ടു ദിക്കിലാണ്. ഇവിടെ രാജഭരണത്തിനു തുല്യമായ രാഷ്ട്രീയ സ്വേച്ഛാധിപത്യമാണ്. ആ ചിന്തക്ക് കാരണങ്ങള്‍ പലതാണ്, അവയില്‍ പലതും നമ്മള്‍ കണ്ടിട്ടും കാണാതെ പോകുന്ന കാര്യങ്ങളാണ്.



വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിപ്ലവത്തിനും, സമരങ്ങള്‍ക്കും ശേഷമാണ് ഇന്ത്യന്‍ ജനതക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഇന്ന് ഇന്ത്യക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ അധികാരത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഭരണസംവിധാനമുണ്ട്. ഇന്ത്യന്‍ അധികാരത്തിന്റെ തലച്ചോറെന്ന് പറയുന്നത് രാജ്യസഭ, ലോകസഭയുമാണ്,നട്ടെല്ലെന്ന് പറയാവുന്നത് ഇതിന്റെ കീഴില്‍ വരുന്ന ഭരണസംവിധാനങ്ങളും, നിയമവ്യവസ്ഥയുമാണ്‌. ഭരണസംവിധാനം ഒരു മരത്തിന്റെ ശിഖരങ്ങള്‍ എന്നത് പോലെ പല ശിഖരങ്ങളായി വേര്‍തിരിച്ചു സംസ്ഥാനം, ജില്ല ഭരണ കൂടം എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ഇത്  ഭരണം സുഗമം ആക്കുവാന്‍ വേണ്ടിയാണ്. ഇതേ രീതിയില്‍ തന്നെയാണ് ചക്രവര്‍ത്തി ഭരണവും നിലനിന്നിരുന്നത്, ചക്രവര്‍ത്തിക്ക് കീഴില്‍ രാജാവ്, രാജാവിന്‍റെ കീഴില്‍ പ്രഭുക്കന്‍മാര്‍, അതിനു കീഴില്‍ ജന്മിമാര്‍. ഇങ്ങനെയുള്ള പലരീതികളും നമ്മള്‍ ആ പഴയ സ്വേച്ഛാധിപത്യത്തിന്റെ കാലത്ത് നിന്ന് ഉള്‍ണ്ടാതാണ്.


നമ്മള്‍ അനുഭവിക്കുന്ന സ്വത്തുവകകളുടെ പൂര്‍ണ്ണ അധികാരി നാമല്ല. നമുക്കും മുകളില്‍ അധികാരംഈ രാജ്യത്തെ ഭരണാധികാരികള്‍ക്കാണ്. മാര്‍ക്കെറ്റില്‍ നിന്ന് വാങ്ങുന്ന ഉപ്പ് തൊട്ട് കര്‍പ്പൂരം വരയുള്ള സാധനങ്ങള്‍ക്ക് നമ്മള്‍ നികുതി കൊടുക്കണം. അത് വാണിജ്യനികുതി. നമ്മള്‍ താമസിക്കുന്ന സ്ഥലത്തിനും വീടിനും കൊടുക്കണം വര്‍ഷാവര്‍ഷം നികുതി.അതും നികുതിയാണ് നമ്മള്‍ സ്വത്തുക്കള്‍ അനുഭവിക്കുന്നതിന്റെ നികുതി. കൊടുത്തില്ലെങ്കില്‍ പിഴ എന്നിട്ടും കൊടുത്തില്ലെങ്കില്‍ ജപ്തിപോലുള്ള നടപടികളിലേക്ക് കടക്കും അധികാരികള്‍. നികുതി പണം പൊതുഖജനാവിലേക്ക് പോകുന്നുവെങ്കിലും ഇത്തരം കാര്യങ്ങളില്‍ ചില അനൌചിത്യപരമായ കാര്യങ്ങള്‍ കാണുവാന്‍ സാധിക്കും ഒരു സമൂഹത്തിന്റെ നിസ്സഹായത. ഇത് തന്നെയല്ലേ ചക്രവര്‍ത്തി ഭരണകാലത്തും സ്വീകരിച്ച നടപടി?. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ അല്ലെങ്കില്‍ ഒരു പദ്ധതിനിലവില്‍ വരുമ്പോള്‍ ആ സ്ഥലത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള അധികാരം ഈ ഭരണകൂടങ്ങള്‍ക്കുണ്ട്. ചിലസ്ഥലങ്ങളില്‍ നഷ്ടപരിഹാരം കൊടുത്ത് അവരെ സമാധാനിപ്പിക്കുന്നുവെങ്കിലും അവിടെ ഒരു അടിച്ചമര്‍ത്തല്‍ കാണാം, അവിടെ അവന്‍റെ പ്രതികരണങ്ങളെയും, ഇഷ്ടങ്ങളെയും വിലങ്ങിട്ട് നിര്‍ത്തുന്നു. തീര്‍ത്തും നിസ്സഹായ  അവസ്ഥ. സര്‍ക്കാര്‍ തിന്ന് കൊഴുത്ത് ഒന്നും അറിയാതെ മന്ദിരങ്ങളില്‍ ജീവിക്കുന്നു, അവക്കുള്ള സുരക്ഷയുടെ കോട്ടയാണ്  ഭരണസംവിധാനങ്ങള്‍, ചുറ്റിനും പൊതു ജനങ്ങള്‍ക് നേരെ ആക്രോശവും ആയുധവുമേന്തി നില്‍ക്കുകയാണ് അധികാരികള്‍.



എന്തിനും ഏതിനും നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട് നിയമപാലകര്‍ സര്‍ക്കാരിന്‍റെ കാല്‍ചുവട്ടിലും.  നിയമങ്ങള്‍ ഒരു സമൂഹത്തെ നിയന്ത്രിക്കാനും, സമധാനപരിപാലനത്തിനുമാണ്. അത് ഒരു രാജ്യത്തിന്റെ ഉയര്ച്ചക്കും , കെട്ടുറപ്പിനെയും സഹായിക്കും. ഈ അധികാരം ജനങ്ങള്‍ക് മീതെ പ്രയോഗിക്കാന്‍ അതാത് രാജ്യങ്ങളിലെ അധികാരികള്‍ക്കാണ് അവകാശം, അങ്ങനെ ആ ഒരു രീതിയിലും സര്‍ക്കാര്‍ ജനങ്ങളുടെ അധികാരിയാവുന്നു. ഇന്ന് ഈ രാജ്യത്തെ അധികാരികളെ നമ്മള്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്നാല്‍ അവിടെ ഈ തിരഞ്ഞെടുക്കപെടുന്ന വ്യക്തി ഒരു ജനപ്രധിനിതിയല്ല മറിച്ചു ഒരു രാഷ്ട്രീയപ്രധിനിധിയാണ്. രാഷ്ട്രീയകാര്‍ അവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവകളെ മാത്രമേ ജനങ്ങള്‍ക് മുന്നിലേക്ക് തിരഞ്ഞെടുക്കാന്‍ വിടുകയുളൂ. ഇത് വോട്ടെടുപ്പ് എന്ന പ്രക്രിയ പൂര്‍ത്തിയാക്കുവാന്‍ വേണ്ടി മാത്രം.  തിരഞ്ഞെടുക്കപെട്ടാല്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുക, അവനു മുകളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിപ്പ് എന്ന അധികാരവടി വച്ചിരിക്കുന്നു.  അത് കൊണ്ട് തന്നെ ആ തിരഞ്ഞെടുക്കപെടുന്ന വ്യക്തിയും പിന്നീട് ഒരു നെറികെട്ട രാഷ്ട്രീയകാരനാകുന്നു. ജനങ്ങള്‍ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുനിയുന്ന സ്വന്തന്ത്ര മനസിനെ അവിടെ തളക്കുന്നു. പിന്നീട് ആ രാഷ്ട്രീയ പ്രധിനിധിയും ജനങ്ങളും രണ്ടു തട്ടിലാണ് അണികള്‍ അല്ലെങ്കില്‍ അധികാരികളുടെ പാപഭാരങ്ങള്‍ ചുമക്കാനുള്ള കഴുതകളായി ജനങ്ങള്‍, അവര്‍ക്ക് മുകളില്‍ സര്‍വ്വധികാരത്തോടെയും ഇരിക്കുന്ന രാഷ്ട്രീയ കോമരങ്ങള്‍.



 ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും ഒരു തൊഴിലില്ല. പക്ഷെ അവര്‍ സമ്പാദിക്കുന്നു  എങ്ങനെ? അവരുടെ തൊഴില്‍ ഇതാണ് രാഷ്ട്രീയ പ്രവര്‍ത്തനം, അതിനാല്‍ തന്നെ അവര്‍ അതില്‍ നിന്ന് തന്നെ സാമ്പത്തികം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അവനുമുന്നിലേക്ക് കൊര്‍പ്പെറെറ്റുകള്‍ കാര്യസാധ്യത്തിനായി പണം വാരിയെരിയും. പണത്തിന്റെ മുന്നില്‍ വീഴാത്ത ആരുണ്ട്‌ ആ രാഷ്ട്രീയകാരനും വീഴും. പണം ആളെ കൊല്ലിയെന്നാണ് എന്നാണ് ചൊല്ല്. പിന്നീട് അവന്‍ അഴിമതികളുടെ പൂമാല തന്നെയണിയും. ഇതാണ് നമ്മുടെ രാഷ്ട്രീയകാര്‍. ഒരു പാര്‍ട്ടി ജയിച്ചു ഭരണത്തില്‍ കയറിയാല്‍ പിന്നെ ആ രാഷ്ട്രീയപാര്‍ട്ടികളിലെ കീടങ്ങള്‍ വരെ കുഞ്ഞന്‍ അധികാരികളായി അതാണ്‌ ഇന്ന് നാം കാണുന്ന ഭരണകൂടം.



ഇനി രാഷ്ട്രീയപാര്‍ട്ടികളുടെ തലപ്പത്തേക്ക് വരുമ്പോള്‍ അല്ലെങ്കില്‍ അണികളെ വിട്ട് നേതാക്കളിലെക്ക് വരുമ്പോള്‍ കാണുന്നത് ഇതാണ് പാര്‍ട്ടികളില്‍ കുടുംബഭരണവും, ഏകാധ്യപത്യഭരണവും. ഇന്ത്യയിലെ ഒരുപാര്‍ട്ടിയുടെയും നേതൃത്വസ്ഥാനങ്ങള്‍ ജനാധ്യപത്യരീതിക്ക് ചേര്‍ന്നതല്ല. അതിനാല്‍ തന്നെ ഒരു പാര്‍ട്ടിയും ജനാധ്യപത്യവാദികള്‍ എന്ന് പറയുവാനും യോഗ്യരല്ല. ഇക്കൂട്ടര്‍ ഒരു ജനാധ്യപത്യരാഷ്ട്രം ഭരിക്കുന്നുവെന്നു പറഞ്ഞാല്‍ അതില്‍ കവിഞ്ഞ വിരോധാഭാസം വേറൊന്നില്ല. ഇന്ത്യയിലെയും കേരളത്തിലെയും പ്രധാനപെട്ട ചില രാഷ്ട്രീയപാര്‍ട്ടികളെ നോക്കാം ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്, ബി ജെ പി; സി പി എം, ഡിഎം കെ, എന്‍ സി പി, കേരളകോണ്ഗ്രസ് (A-Z) , മുസ്ലിംലീഗ് ഇവയെല്ലാം തന്നെ ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്നു.



ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്  ഈ പാര്‍ട്ടി ജന്മം കൊണ്ടത് മുതല്‍ ഗാന്ധി, നെഹ്‌റുകുടുംബത്തിന്റെ അധീനതയില്‍ ഒതുങ്ങി കഴിയുന്നു. നെഹ്‌റു, രാജിവ്ഗാന്ധി, ഇന്ദിരാഗാന്ധി ഇവരാണ് കോണ്ഗ്രസ് പാര്‍ട്ടിയുടെ പഴയകാല തേരാളികള്‍ അങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്. ഇന്ന് പ്രധാനമന്ത്രിപദത്തില്‍ ഇരിക്കുന്ന മന്മോഹന്‍ സിംഗ് ഈ ഗാന്ധികുടുംബത്തിന്റെ  പാവയാണ്, ഇവിടെ മന്‍മോഹന്‍സിംഗിന്‍റെ ചുമതല ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ തലപ്പത്ത് ഇരിക്കുന്ന സോണിയ ഗാന്ധിയുടെ ആജ്ഞകള്‍ അനുസരിക്കുക എന്നത് മാത്രമാണ്.  ചുരുക്കത്തില്‍ ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഇന്ത്യന്‍ വംശത പോലും അല്ലാത്ത സ്ത്രീയാണ്, അതുമല്ല ജനാധിപത്യ മര്യാദകളെ മരികെടന്ന്. അപ്പോള്‍ ഇപ്പോഴും നമ്മള്‍ വിദേശ അധ്യപധ്യത്തില്‍ ആണോയെന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ഇനി ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ നേതൃത്വനിരയിലേക്ക് വരുന്നത് അല്ലെങ്കില്‍ വന്നത് രാഹുല്‍ ഗാന്ധി. അദേഹത്തിന് പലപ്പോഴും വലിയ സ്ഥാനമാനങ്ങള്‍ വഹിക്കാന്‍ പേടിയാണെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നു. അങ്ങനെ ഇന്നേവരെയുള്ള പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ഗാന്ധികുടുംബത്തില്‍ ഒതുങ്ങുന്നു.


മറ്റൊരു പ്രധാന പാര്‍ട്ടിയാണ് ബി ജെ പി. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് ശക്തിപ്രാപിച്ച പാര്‍ട്ടിയാണ് ബി ജെ പി. ഇന്ന് വര്‍ഗീയത ഇല്ലെന്നു പറയുന്നുവെങ്കിലും ചുറ്റിനുമുള്ള പാര്‍ട്ടി പോഷക സംഘടനകളെല്ലാം തന്നെ വര്‍ഗീയത ഉയര്‍ത്തിപിടിക്കുന്നവയാണ്. ആര്‍ എസ് എസ്, സംഘപരിവാര്‍, ഇവയെല്ലാം ഈ പാര്‍ട്ടിയുടെ യഥാര്‍ഥ മുഖമാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ പാര്‍ട്ടിയാകുമ്പോള്‍ എങ്ങനെ ജനാധ്യപത്യമര്യാദ ഉണ്ടാകുന്നു.

ഇനി സി പി (ഐ) എം ലേക്ക് വരുമ്പോള്‍, ഇന്ത്യയിലെ പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സി പി (ഐ)എം. കമ്മ്യൂണിസ്റ്റ് എന്ന ആശയം പോലും ഒരു തരം ഫ്യൂഡല്‍ വ്യവസ്ഥയാണ്‌. ഒരാളുടെ മൌലിക അവകാശങ്ങള്‍ പോലും ഹനിക്കന്നതാണ്കമ്മ്യൂണിസ്റ്റ് ഭരണങ്ങള്‍. പക്ഷെ ഇന്ത്യയിലെ ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോക ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിനെ മാനിച്ചു നിലനിന്നു പോരുന്നു. തൊഴിലാളിയുടെ വിയര്‍പ്പിന്റെ അംശം വാങ്ങുന്ന രീതി ഇപ്പോഴും തുടരുന്നു. വിപ്ലവം എന്ന് ഉല്‍ഘോഷിക്കുന്ന കൊലപാതകങ്ങള്‍ തുടരുന്നു. ഗ്രാമങ്ങളില്‍ ഊര് വിലക്ക് കല്‍പ്പിക്കുന്നു. ഇതൊക്കോ ഒരു ജനപക്ഷ പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. ഒരു പക്ഷെ ഇന്ത്യയില്‍ അവര്‍ക്ക് ഒരിക്കല്‍ ഭരണം കിട്ടിയാല്‍ പിന്നെ ഏതൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്ത്തിലും ഉണ്ടായത് പോലെ ഇന്ത്യയും ഒരു കമ്യൂണിസ്റ്റ് ഭരണത്തിന്റെ പിടിച്ചടക്കലിന്റെ കെടുതികള്‍ നമ്മള്‍ അനുഭവിക്കേണ്ടി വരും.

ഇനി എന്‍ സി പി, ഡി എം കെ, ആര്‍ ജെ ഡി, കേരള കോണ്ഗ്രസ് (A-Z) ഈ പര്ട്ടികളിലെല്ലാം കുടുംബഭരണത്തിന്റെ നേര്‍കാഴ്ചയാണ്. അച്ഛനും മക്കളും മക്കളുടെ മക്കളുമായി ഒരു പാര്‍ട്ടി ഭരിക്കുന്നു അവര്‍ അധികാരത്തിന്റെ കസേരകള്‍ എപ്പോഴും കൈയ്യാളുന്നു. മുന്‍ഗാമികളും പിന്‍ഗാമികളും എല്ലാം സ്വന്തം കുടുംബക്കാര്‍. ഈ പാര്‍ട്ടികള്‍ ജനാധ്യപത്യമര്യാദകളുടെ ഏറ്റവും വലിയ വിരോധാഭാസമെന്നെ എനിക്ക് പറയാന്‍ സാധിക്കൂ.


മുസ്ലിംലീഗ് ഇതൊരു വര്‍ഗീയ പാര്‍ട്ടി അല്ലെന്നാണ് നേതൃത്ത്വത്തിന്‍റെ വാദം. പക്ഷെ പ്രവര്‍ത്തിയില്‍ ഒരു പ്രത്യേക സാമുദായത്തിന്റെ അധീനതയില്‍ ഒതുങ്ങികഴിയുന്ന പാര്‍ട്ടി. പലപ്പോഴും ഭരണകാര്യങ്ങളിലും, പ്രവര്‍ത്തികളിലും, നേതാക്കളുടെ പ്രസംഗത്തിലും ഇതൊരു വര്‍ഗീയ പാര്‍ട്ടിയാണെന്ന് തെളിയിക്കുന്നു. ഇതും ഒരു മതേതരത്വ രാജ്യത്തിനോ ജനപക്ഷ രാജ്യത്തിനോ ചേര്‍ന്ന പാര്‍ട്ടിയല്ല.



ഇനിയുമുണ്ട് ഒട്ടേറെ പാര്‍ട്ടികളും, പാര്‍ട്ടി സംഘടനകളും എന്നാല്‍ ഒന്നില്‍ പോലും നമ്മുടെ രാജ്യത്തിന്റെ തത്വത്തിനു ചേര്‍ന്നതല്ല. ഈ പറഞ്ഞവയില്‍ ഇന്ത്യഭരിക്കുന്ന പ്രധാന പാര്‍ട്ടികളാണ് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസും, ബി ജെ പിയും ഇവരാണ് ഭരണ ചക്രം തിരിക്കുന്നത് ബാക്കിയുള്ളവര്‍ അധികാരത്തിന്‍റെ അപ്പകഷണം കിട്ടാന്‍ വേണ്ടി മാത്രം സപ്പോര്‍ട്ട് നല്‍കുന്നുവെന്ന് മാത്രം. ഏഴുവര്‍ഷത്തോളമായി ഇന്ത്യന്‍നാഷണല്‍ കൊണ്ഗ്രസിന്റെ അധ്യക്ഷതയിലാണ് ഭരണം മുന്നോട്ട് പോകുന്നത്. അവിടെ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത് സോണിയ ഗാന്ധിയും. ഇന്ത്യന്‍ പ്രസിഡണ്ട്‌ ആരെന്നു പോലും തീരുമാനിക്കുന്നത് ഇത്തരം സ്വേച്ഛാധിപത്യസ്വഭാവം അല്ലെങ്കില്‍ ആ സ്വേച്ഛാധിപതികളുടെ പാര്‍ട്ടിയാണ്. അപ്പോള്‍ ഇപ്പോള്‍ ഉള്ളതും ഒരു ഫ്യൂഡല്‍ ഭരണം തന്നെയല്ലേ? 


ഇനി തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ കാണുവാന്‍ സാധിക്കുന്നത് മറ്റൊരു രസകരമായ കാര്യം ഇതാണ്. പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ തീരുമാനിക്കും ആര് എവിടെ മത്സരിക്കനമെന്നത്. പണവും, മദ്യവും, കണ്ണ് മഞ്ഞളിക്കുന്ന വാഗ്ദാനങ്ങളും കൊടുത്ത് വിഡ്ഢികള്‍ ജനങ്ങളെ വരുതിയിലാക്കും. അതിലും വീഴാത്തവരെ സാമുദായിക പേരില്‍ കൂടെ ചേര്‍ക്കും. ഇതല്ലേ ഇന്നത്തെ തിരഞ്ഞെടുപ്പ്? തിരഞ്ഞെടുപ്പിനും പാര്‍ട്ടിയുടെ ആഡംബരത്തിനും വേണ്ടി കോര്‍പ്പറെറ്റുകളില്‍ നിന്ന് വലിയൊരു തുക സംഭാവനയായി നല്‍കും. പകരം അവര്‍ക്ക് ഈ രാജ്യം തന്നെ തീറെഴുതി കൊടുക്കും. അത് 2G യായും കല്‍ക്കരിയായും, പെട്രോള്‍ ആയും വീണ്ടും ജനങ്ങളുടെ തലയില്‍.  കിട്ടിയവാഗ്ദാനങ്ങള്‍ മുഴുവന്‍ ആ വഴി പോകും. അങ്ങനെ വക്രബുദ്ധിക്കാരായ രാഷ്ട്രികാരും കൊര്‍പ്പെറെറ്റുകളും ചേര്‍ന്ന് പണത്തിന്റെ ഒരു തിരിച്ചു വരവ് ചക്രം തന്നെയുണ്ടാക്കിയിരിക്കുന്നു. അങ്ങനെയാകുമ്പോള്‍ പറയാം ഈ രാജ്യം ഭരിക്കുന്നത് ഇവരാണ്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ചരിത്രത്തില്‍ ജനഹിത പരിശോധന ഒരു കാര്യാത്തിലും നടത്തിയിട്ടില്ല. ഇതോക്കെയാണോ ഒരു ജനാധിപത്യരാജ്യത്തിന്റെ ഗുണം?

ഒരിക്കലും ഒരു രാജ്യത്തിനും പൂര്‍ണ്ണജനാധിപത്യരാജ്യം ആവാന്‍ സാധിക്കില്ല,  അനങ്ങനെ ആവുകയും ചെയ്യരുത്. എല്ലാം ജനങ്ങളുടെ ഇഷ്ടം നോക്കി നടത്താന്‍ ആവില്ല. എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത് വിടുന്ന ഈ അധികാര വര്‍ഗത്തിന്റെ മുകളിലും ഒരു അധികാരം വേണം ജനങ്ങളുടെ അധികാരം. ഒരിക്കല്‍ ഇന്ത്യന്‍ ജനത അധിനിവേശശക്തികളും സ്വേദേശ ശക്തികളുടെയും മുന്നില്‍ നട്ടെല്ല് പണയം വച്ചതിനാല്‍ ആവാം അവര്‍ ഇപ്പോഴും ഈ ഫ്യൂഡല്‍ ഭരണത്തിനു സമാനമായ ഭരണകൂടങ്ങള്‍ക്ക് മുന്നിലും ഒചാനിച്ചു നില്‍ക്കുന്നത്. പക്ഷെ പിന്നീട് നടുനിവര്‍ക്കാന്‍  വലിയൊരു രക്തപുഴ തന്നെ ഒഴുക്കേണ്ടി വന്നു.

(ഇവിടെ ഞാന്‍ ഒന്നിനെയും പൂര്‍ണ്ണമായും തെറ്റെന്നോ ശരിയെന്നോ പറയുന്നില്ല. എന്നാല്‍ ഒരു കാര്യത്തില്‍ ശരിയും തെറ്റും കൂടുമ്പോള്‍ അവയുടെ സ്വഭാവ രീതികളും മാറുന്നു. അവയെ തെറ്റെന്നും ശരിയെന്നും നാം വിളിക്കുന്നു. )


നോട്ട്:ഇത് അരാഷ്ട്രീയ വാദമല്ല മറിച്ച്. (ആ വാദമുഖങ്ങള്‍ ഉയര്‍ത്തുന്ന ചീഞ്ഞ രാഷ്ട്രീയകാരനോട് എനിക്ക് ഒന്നും പറയാന്‍ ഇല്ല. ഒരിക്കല്‍ താങ്കള്‍ അല്ലെങ്കില്‍ താങ്കളുടെ പിന്തലമുറ ഇതിനു പിഴ ഒടുക്കേണ്ടി വരും. ) ഇതാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇനി നിങ്ങള്‍ ജനപക്ഷം നോക്കി പ്രവര്‍ത്തിച്ചു കാണിച്ചാല്‍ അതിനെ വിശ്വസിക്കും. ഇവിടെ നിങ്ങള്‍ക്ക് എതിര്‍ക്കാം പക്ഷെ അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവായി ആയിരിക്കരുത് സമൂഹത്തില്‍ നിന്ന് വേദനിക്കുന്ന ഒരു സമൂഹത്തിന്റെ നിക്ഷ്പക്ഷ പ്രധിനിധി ആയിട്ട് വേണം.. നിങ്ങള്‍ രാഷ്ട്ര സ്നേഹി ആയിരിക്കണം രാഷ്ട്രീയ സ്നേഹി ആകരുത്. ഒരു സംഘടയോടുള്ള നിങ്ങളുടെ അന്ധമായ സ്നേഹം , വിശ്വാസം നിന്റെ സമൂഹത്തെയും നിന്നെയും വഞ്ചിക്കും.





Tuesday 8 January 2013

ഇന്ത്യന്‍ നവവിപ്ലവവും, വിപ്ലവാനന്തര ഇന്ത്യയും


കഴിഞ്ഞ വര്‍ഷം അറബ് രാഷ്ട്രങ്ങളെ പടിച്ചുകുലുക്കിയ ഒന്നാണ് സോഷ്യല്‍ മീഡിയകളിലൂടെ ജന്മം കൊണ്ട നവവിപ്ലവം. ഇന്ന് പലരാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഭയക്കുന്നത് സോഷ്യല്‍മീഡിയകളില്‍ രൂപംകൊള്ളുന്ന ഇത്തരം കൂട്ടായ്മകളെയും, സ്വതന്ത്ര പ്രതികരണങ്ങളെയുമാണ്‌. ഭരണകൂടങ്ങളോടുള്ള  അസസഹിഷ്ണുത കൂടിവരുമ്പോള്‍ എന്നും പലരീതികളില്‍ പലയിടങ്ങളിലും വിപ്ലവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു രാജ്യത്തിന്റെ നട്ടെല്ലും, തലച്ചോറുമാണ് അവിടുത്തെ ഭരണകൂടങ്ങള്‍ അതിനാല്‍ തന്നെ ഭരണകൂടങ്ങളെ വിപ്ലവത്തിലൂടെ മറിച്ചിടുമ്പോള്‍ ശേഷം ഉണ്ടാകുന്ന രാജ്യം  നമുക്ക് പ്രവചനാതീതമാണ്. രാജ്യത്തിന്റെ ഭരണ, സമാധാന അന്തരീക്ഷം തീര്‍ത്തും കലുഷിതമായിരിക്കും. ആരും നിയന്ത്രിക്കാന്‍ ഇല്ലാതെ കുത്തഴിഞ്ഞ അവസ്ഥ. ഇതാണ് നാം അറബ് ലോകത്ത് മുല്ലപ്പൂവസന്തം വിരിഞ്ഞുകഴിഞ്ഞപ്പോള്‍ കണ്ടത്. വിപ്ലവം കഴിഞ്ഞു ഭരണകൂടം മറിച്ചിട്ട് ഭരണം നേടിയവര്‍ക്കെതിരെയും നീളുന്ന ജനപ്രക്ഷോഭങ്ങള്‍..


ഇപ്പോള്‍ ഇന്ത്യയിലും സോഷ്യല്‍മീഡിയവഴിയുള്ള സമരങ്ങള്‍ക്ക് ജീവന്‍ വച്ചിരിക്കുന്നു. രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളി അഴിമതി, നിയമനിര്‍മ്മാണപരിപാലനത്തിന്‍റെ പോരായ്മ എന്നിവയാണ്. പണവും അധികാരവും ഉള്ളവന് നീതിയും അവകാശങ്ങളും. അതാണ്‌ നാം ദിവസേന കാണുന്ന ഭരണവും നീതിയും. തലസ്ഥാന നഗരിയില്‍ ഒരുകൂട്ടം ചെന്നായ്ക്കള്‍ ഒരു പെണ്ണിനെ പിച്ചിചീന്തുക, തുടര്‍ന്ന്‍ മണികുറുകളോളം സഹായം അഭ്യര്‍ഥിച്ചു നിരാലംബയായി നടുറോഡില്‍, അവിടെ നിയമപാലകര്‍ നിഷ്ക്രിയര്‍, കോടാനുകോടി രൂപയുടെ അഴിമതി നടത്തിയവന്‍   കുറച്ചു കഴിയുമ്പോള്‍ കൂളായി വീണ്ടും ജയിലിനു പുറത്ത്. മുക്കിയ പൈസയോ അത് ഒരിക്കലും കണ്ടെത്തില്ല കണക്ക് മാത്രമുണ്ട് കൈയില്‍, അതെങ്കിലും കിട്ടിയത് ഭാഗ്യം. പക്ഷേ അവന്റെ പേരില്‍ സിറ്റികള്‍ തോറും മണിമാളികകള്‍ ഉണ്ടാകും അത് ഒരുത്തന്‍റെയും കണ്ണില്‍ പെടില്ല. വീണ്ടും ആ എരപ്പാളി വോട്ടും തേടിവരും ജനങ്ങള്‍ വോട്ടും ചെയ്യും. ആഹ എന്ത് നല്ല നിയമം എന്ത് നല്ല പൌരബോധം. അഴിമതി നടത്തിയവന്‍ വീണ്ടും ജനപ്രതിനിധി. രാഷ്ട്രീയം അത് ഒന്ന് മാത്രമാണ് നമ്മുടെ രാജ്യത്തിന്റെ ഗതി ഇങ്ങനെയാക്കിയത്. എന്നാല്‍ ചില പരട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നത് ഇന്നത്തെ തലമുറക്ക് അല്ലെങ്കില്‍ ജനതക്ക്  രാഷ്ട്രീയ ബോധംകുറഞ്ഞുവരുന്നുവെന്ന്. അവര്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ഇതാണോ "ജനങ്ങളുടെ മുകളില്‍ കയറി നിരങ്ങിയാലും പോക്കിരിത്തരം കാണിച്ചാലും മിണ്ടാതെ നില്‍ക്കാനുള്ള വീണ്ടും അവരുടെ മൂടും താങ്ങി നില്‍ക്കാനുള്ള രാഷ്ട്രീയമാണോ?" അങ്ങനെയെങ്കില്‍ ആ രാഷ്ട്രീയം എന്നേ എരിച്ചു കളയേണ്ടതാണ്.

നമ്മുടെ ഭരണസംഹിതകള്‍ ഡോക്ടര്‍ അംബേദ്കര്‍ ഉണ്ടാക്കിയതാണ്. പക്ഷെ അദ്ദേഹം അന്നുണ്ടായിരുന്ന പ്രമുഖരാജ്യങ്ങളുടെ നിയമസംഹിതയില്‍ നിന്ന് കടംകൊണ്ട് എഴുതിയതാണ്. ആ രാജ്യങ്ങള്‍ അതിനു ശേഷം നിയമങ്ങള്‍ മാറ്റിയെഴുതുകയും കാലഘട്ടത്തിന് അനുസരിച്ച് കൂട്ടിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ നിയമങ്ങള്‍ തളര്‍വാതം  പിടിപ്പെട്ട് അവശകലാകാരനായി. ഓടിക്കിതച്ചു പുതിയകാലത്തിലേക്ക് വന്നപ്പോള്‍ വീണ്ടും പരിതാപകരമായി. നിയമങ്ങള്‍ നോക്ക് കുത്തിയായപ്പോള്‍ അതിനെ ഏതുരീതിയിലും വളച്ചൊടിക്കാമെന്നായപ്പോള്‍ അഴിമതിയും വര്‍ധിച്ചു. ഖജനാവിലെ ഒട്ടുമിക്ക സമ്പത്തും 2G യും, കല്‍ക്കരിയും വഴി പലരുടെയും മണിമാളികകളിലെത്തി. അവിടെ ഈ പറയുന്ന നിയമത്തിന് വെറും പഴംചാക്കിന്‍റെ വില. കൊണ്ട്പോയവന്‍ കൊണ്ട്പോയി,അതിന്‍റെ കൂടെ അവനെ ജയിലില്‍ തീറ്റിപോറ്റാന്‍ വീണ്ടും ജനങ്ങളുടെ കാശ്. 

ഇന്ത്യ ഒരു ജനാധ്യപത്യരാഷ്ട്രമാണോ അല്ല. ഇവിടെ ഭരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്, അവരുടെ നേതൃത്വം കൈകൊള്ളുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ ശിരസാവഹിച്ചോണം. ഭരണത്തില്‍ ജനത്തിന്‍റെ പങ്ക് വോട്ട് ചെയ്യുക. വോട്ട് നേടി ഭരണത്തില്‍ കയറിയാല്‍ അവന്‍ രാജാവ്. അവനു പിന്നെ എന്ത് തോന്നിവാസവും കാണിക്കാം കാരണം അവനെ സംരക്ഷിക്കാന്‍ അവന്‍റെ പാര്‍ട്ടി ഉണ്ട്, അധികാരമുണ്ട്‌, അവന്റെ കീഴിലുള്ള നിയമപാലകരുണ്ട് ഇനി ആരെ പേടിക്കാന്‍ വോട്ട് തന്ന ജനത്തെയോ? എന്തിന്എനിക്ക് എതിരെ ശബ്ദം ഉയര്‍ത്തിയാല്‍ അല്ലെങ്കില്‍ സര്‍ക്കാരിനെ കുറ്റം പറഞ്ഞാല്‍ അവന്‍ മറ്റേ പാര്‍ട്ടി, ഇനി വൈകാരികമായി ചെയ്താലോ/പറഞ്ഞാലോ അവന്‍ തീവ്രവാദി. കഴിഞ്ഞില്ലേ കാര്യം?. ഇതാണ് ഇന്ന് ഇന്ത്യയുടെ ഭരണവും രാഷ്ട്രീയവും. 



ഇനി ആശ്രയം കോടതിമുറികള്‍  പക്ഷെ ഏകപ്രതീക്ഷയായ അതും അസ്ഥാനത്താണ്.  കൈയില്‍ പൂത്ത കാശുണ്ടോ എങ്കില്‍ നല്ല വക്കിലിനെ കിട്ടും, തെളിവുകള്‍ മുക്കാം പൊക്കാം കോടതിയില്‍ സത്യത്തെക്കാള്‍ പ്രാധാന്യം തെളിവുകള്‍ക്കും വക്കീലിന്‍റെ വാദിച്ചു ജയ്ക്കാനുള്ള  സാമര്‍ത്ഥ്യത്തിലുമാണ്. തെളിവുകള്‍ക്കും വക്ക്ചാതുര്യത്തിനും പ്രാധാന്യം കൂടുമ്പോള്‍ പലപ്പോഴും സത്യത്തിന്‍റെ സ്ഥാനം പടിക്ക് പുറത്തായിരിക്കും.



മാറ്റങ്ങള്‍ ഇവിടെ നിന്ന് തുടങ്ങണം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധി ജനസേവകന്‍ ആയിരിക്കണം അല്ലാതെ അവന്‍റെ മേലധികാരി ആവരുത്. അതിനും ഒരു നിയമം വേണം പൊതുപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരേയും നിയമപലകരെയും നിയന്ത്രിക്കാനും ശിക്ഷിക്കാനുമുള്ള നിയമം വരണം. നിയമത്തെ അല്ലെങ്കില്‍ തന്റെ പദവിയെ ചൂക്ഷണം ചെയ്യുന്നവരെ മാതൃകപരമായി ശിക്ഷിക്കാനുമുള്ള നിയമം വരണം. കൊല്ലരുത് കൊല്ലാതെ കൊല്ലണം അതുപോലുള്ളവ ആയിരിക്കണം ശിക്ഷ. നിയമത്തെ കബളിപ്പിച്ചു ഒരാളെ, ഒരു സമൂഹത്തെ വഞ്ചിച്ചാല്‍ അതിനുള്ള അര്‍ഹമായ ശിക്ഷയാണ് കൊല്ലാതെ കൊല്ലുക. 





ജനങ്ങളില്‍ അധികാരം എത്തണം. അതിനായി ഏതൊരു ഭരണധികാരിയുടെ മുകളിലും ജനതയുടെ അധികാരം വേണം. ഇപ്പോള്‍ അഞ്ചുവര്‍ഷത്തേക്കാണ്  ഒരാളെ തിരഞ്ഞെടുക്കുന്നത് അതിനു ശേഷം ജനങ്ങള്‍ക് വേണ്ടന്നു തോന്നിയാല്‍ അവരെ പിന്‍വലിക്കാന്‍ ആവുമോ ഇല്ല. അതിനാല്‍ എപ്പോഴും ആക്ടിവ് ആയ ഒരു വോട്ടിംഗ് സിസ്റ്റം ആവശ്യമാണ്. അറുപത് അല്ലെങ്കില്‍ എഴുപത് ശതമാനം ജനപിന്തുണ കുറയുന്ന പക്ഷം അയാള്‍ പുറത്ത്. ഇങ്ങനെയല്ലങ്കില്‍ അല്ലെങ്കില്‍ ഇതുപോലുള്ള സംവിധാനങ്ങള്‍ വരണം എങ്കിലേ ജനങ്ങളില്‍ ഭരണം വരുന്നുള്ളൂ. അല്ലെങ്കില്‍ ജയിച്ചു പോകുന്നവന്‍ തോന്നുന്ന ഭരണം നടത്തും.


ഇന്ത്യന്‍ വിപ്ലവം

കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരി പ്രക്ഷോഭങ്ങളില്‍ പ്രകമ്പനം കൊണ്ട ദിവസമായിരുന്നു. അതും സോഷ്യല്‍ മീഡിയകളില്‍ കൂടിയുണ്ടായ ആഹ്വാനപ്രകാരം. ഈ സംഭവം ചൂണ്ടികാണിക്കുന്നത് ഇന്ത്യയിലെ ഭരണകൂടവും ജനതയില്‍ നിന്ന് അകലുന്നു,ജനങ്ങള്‍ ഭരണത്തില്‍ അസംതൃപ്ത്തരാണ്. ചിലപ്പോള്‍ ഇവിടെയും ഒരു മുല്ലപ്പൂ വസന്തം വിരിഞ്ഞേക്കം. ഒരു പക്ഷെ എന്നിലും നിങ്ങളിലും എല്ലാം സമാനമായ ചിന്തകളാകാം,കാരണം ഇന്നത്തെ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ബഹുദൂരം അകലെയാണ്.ദിവസേന പെട്രോളിനും ഡീസലിനും വിലകൂട്ടി , അവശ്യസാധനങ്ങള്‍ക്ക് വിലകയറ്റി ജനം പൊറുതിമുട്ടിക്കുമ്പോള്‍ രാജ്യത്തിന്‍റെ പ്രധാനിയുടെ അഭിപ്രായം ഇതാണ് നമ്മുടെ രാജ്യം പുരോഗതിയിലേക്ക് കിടക്കുന്നതിന്‍റെ ഭാഗമാണെന്ന്. എന്തെ അദ്ദേഹം  മുന്നോട്ട് കണ്ട രാജ്യം സാധാരണ ജനങ്ങള്‍ പട്ടിണികിടന്നു മരിച്ച സമ്പന്നരുടെ ഇന്ത്യയാണോ? ചെകിട് തീര്‍ത്ത് കിട്ടാത്തതിന്‍റെ കുറവ്.  ദിവസം തോറും അഴിമതിയും, നീതികേടും പെരുകുന്നു, പലപ്പോഴും സത്യത്തിന് തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുന്നു. ഭരണകര്‍ത്താക്കള്‍ സാധാരണകാരന്‍റെ പ്രശ്നങ്ങളെ വകവെക്കാതെ കൊടികുത്തിയ കാറുമായി തോന്നുംവിധം തലങ്ങും വിലങ്ങും ഓടുന്നു. ഇന്ത്യമഹാരാജ്യത്തിന്‌ ഒരു പ്രസിഡണ്ട്‌, പ്രധാനമന്ത്രി ഉണ്ടെന്നു പോലും പലരും മറന്നുപോയിരിക്കുന്നു. കൊടീശ്വരന് ധനസഹായകൊടുക്കുന്നത് അവന്‍റെ കടങ്ങള്‍ തീര്‍ക്കുന്നത് പാവപെട്ടവന്റെ പിച്ചചട്ടിയില്‍ കയിട്ടുവാരികിട്ടുന്ന ഖജനാവിലെ നികുതി പണം,   മൃഷ്ടാന്നം കഴിച്ചു മാളികയില്‍ കഴിയുന്ന ഭരണാധികാരികളുടെയും കൊടിശ്വരന്മാരുടെയും ഭാരങ്ങള്‍ താങ്ങാന്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും. ഇതാണ് ഇന്ന് ഇന്ത്യന്‍ ജനാധ്യപത്യം, ഭരണം 

ഈ തോന്നിവാസം നീണ്ടുപോയാല്‍ ഒരിക്കല്‍ അവര്‍ ക്ഷമയുടെ നെല്ലിപലക ചവിട്ടും അന്ന് നമ്മുടെ രാജ്യം കത്തും, ഭരണാധികാരികള്‍ തെരുവുകളില്‍ ചവിട്ടിമെതിക്കപ്പെടും. പക്ഷെ അതുകൊണ്ടൊന്നും രാജ്യം കരകേറില്ല ഇന്ത്യയെ സംബന്ധിച്ച് നോക്കിയാല്‍ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലോട്ടായിരിക്കും ആ വിപ്ലവങ്ങള്‍ നയിക്കുക. അവസാനം ഇന്ത്യ ചപ്പാത്തി മുറിച്ചിട്ടതുപോലെ പലകഷണങ്ങളാകും അതായിരിക്കും വിപ്ലവത്തിന് ശേഷം ഇന്ത്യ. അതിനു പലകാരണങ്ങള്‍ ഉണ്ട്, എന്നത്തെയും പോലെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയകാരെ പോലെ അല്ലെങ്കില്‍ സമാന ചിന്താഗതിക്കാര്‍ ഇങ്ങനുള്ള വിപ്ലവങ്ങള്‍ ഹൈജാക്ക് ചെയ്യും. ഒരു കൂട്ടം ആളുകള്‍ ഒന്നും അറിയാതെ ആ ഭ്രാന്തന്മാരുടെ പുറകെ പോകും, അവരുടെ ഭ്രാന്തമായ പ്രവൃത്തികള്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കും.

നമ്മുടെ രാജ്യത്ത് പലജാതി, പലമതം. ഇത്രയും പോരെ പൊടിപൂരം. ആരും നിയന്ത്രിക്കാന്‍ ഇല്ലാത്ത ആ അവസ്ഥയില്‍ ഏതെങ്കിലും ഒരുത്തന്‍റെ പള്ളിയോ അമ്പലത്തിനോ കല്ലെറിഞ്ഞാല്‍ മതി, അല്ലെങ്കില്‍ ഏതെങ്കിലും ഒരുത്തന്‍ പറഞ്ഞ് ഇളക്കിയാല്‍ മതി അങ്ങ് തെക്ക് കത്തിച്ചു കൊന്നു എന്ന് ഹാവൂ പിന്നെ ഈ രാജ്യം ചുടുകളമായിരിക്കും.  ഇന്ന് പലര്‍ക്കും രാജ്യത്തെക്കാള്‍ സ്നേഹവും കൂറും മതത്തതോടാണ് . ഏതേലും പമ്പരവിഡ്ഢിയായ മതമേലധികാരി മൂളാന്‍ നോക്കിനില്‍ക്കുയാണ് കൊടിയും പിടിചിറങ്ങാന്‍ ( ചിലരുടെ രാഷ്ട്രീയവും ഇങ്ങനെയാണ്.) അവര്‍ പറയുന്നതിന്‍റെ പൊരുള്‍ പോലും നോക്കാതെ കഴുതയെപോലെ അങ്ങനെ തന്നെ അങ്ങനെ തന്നെ എന്ന് വിളിച്ചു പുറകെ പോകും. 

ഇനി നമ്മുടെ രാജ്യത്തിന്‍റെ മറ്റൊരു പ്രത്യേകത പലഭാഷക്കാര്‍, വിപ്ലവം  ഇപ്പോഴുള്ള ഇപ്പോഴുള്ള ഭരണാധികാരികളെ ചവിട്ടി മെതിക്കും, അതിനു ശേഷം പിന്നെ ഭാഷഅടിസ്ഥാനത്തില്‍ രാജ്യം വേണമെന്ന് ചിലപ്പോള്‍ അവകാശപെട്ടെക്കാം. അതിനു വേണ്ടി കൊള്ളയും കൊള്ളിവെയ്പ്പും നടക്കും.ഒരിക്കല്‍ നമ്മുടെ ഒരു അയല്‍ സംസ്ഥാനം അവരുടെ ഭാഷ ദേശിയഭാഷ ആകണമെന്ന് അവകാശപെട്ടതാണ്, ആവശ്യം അംഗീകരിക്കാന്‍ അവര്‍ സകല പോക്രിത്തരങ്ങള്‍ കാണിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയകളില്‍ കൂടി ഉണ്ടാകുന്ന വിപ്ലവം ഇന്ത്യയില്‍ വന്നാല്‍ ഉണ്ടാകാന്‍ പോക്കുന്ന കാര്യങ്ങളാണിത്. കാരണം ആരാലും നയിക്കാനില്ലാതെ അവിടെയും ഇവിടെയും കണ്ടതും കേട്ടതുമായ കാര്യങ്ങളിലൂടെ വളരുന്ന പ്രതിഷേധമായിരിക്കും സോഷ്യല്‍നെറ്റുവര്‍ക്ക് വിപ്ലവം. ചിലസ്ഥലങ്ങളില്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ അടിസ്ഥാനമാക്കി സമരങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടും. കഴിഞ്ഞ ഹസാരെ സമരങ്ങള്‍ അതിനു ഉത്തമ ഉദാഹരണമാണ്. അതിനാല്‍ തന്നെ ഒരു നവവിപ്ലവം ഇന്ത്യയില്‍ ഉണ്ടായാല്‍ പോലും നമുക്ക് നല്ലൊരു ജീവിതം സമ്മാനിക്കുവാന്‍ സാധ്യതയില്ല. വീണ്ടും കൈയ്പ്പ് നിറഞ്ഞ ജീവിതങ്ങള്‍ നാം കാണേണ്ടി വരും.

എന്ത് തന്നെയായാലും നമ്മുടെ കാര്യം കട്ട പൊക ഒന്നെങ്കില്‍ നമ്മുടെ ഇപ്പോഴുള്ള ഭരണാധികാരികള്‍ നമ്മുടെ കട്ടയും പെട്ടിയും പൂട്ടിക്കും അല്ലെങ്കില്‍ അവരായി ഉണ്ടാക്കിയ നമ്മളായി തുടങ്ങിയ വിപ്ലവം നമ്മുടെ കട്ടയും പെട്ടിയും പൂട്ടികും, എന്തായാലും ഒന്ന് ഉറപ്പ് പിച്ചച്ചട്ടി.



Related Posts Plugin for WordPress, Blogger...