Friday 28 September 2012

MY LOVE

As the moon lights up the sky, I shall think of u, & try not to cry,
I will flow upon the echoes of darkness as my thoughts drift over to u,
I will remember sweet kisses from the wind, as they touched my lips in spring
will recall all the love words that were spoken between u & me
I will feel ur heartbeat even though u sit thousands of miles from me,
I will feel ur breadth upon my skin, as I feel the genlte pressure of ur hand, even though it is only the wind.
I will feel ur lips on mine, though briefly I close my eyes,
n see u standing before me, & I whisper darling remember me please,
As no moment will pass within my life, that I don't thnk of u,
& this love I hold always for u inside.



Tuesday 18 September 2012

ന്യുട്രിനോ: കേരളം കാണാന്‍ പോകുന്ന അടുത്ത വിവാദം


ഒരു പുതിയ വിവാദത്തിനു തിരികൊളുത്തികൊണ്ട് നമ്മുടെ പ്രതിപക്ഷനേതാവിന്‍റെ പ്രസ്താവന വന്നുകഴിഞ്ഞു.


അമേരിക്കയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ന്യുട്രിനോ പരിക്ഷശാല വരുന്നു.

കൂടംകുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭം ശക്തി പ്രാപിച്ചപ്പോള്‍ തന്നെ. ന്യുട്രിനോ വിവാദവും തിരികൊളുത്തിയതിനാല്‍ ഈ പ്രസ്താവന നല്ല സമയത്ത്തന്നെയെന്നു പറയാം.


എന്താണ് ന്യുട്രിനോ











ചാര്‍ജ്ജില്ലത്തതും പിണ്ഡം വളരെകുറവായതും പ്രകാശവേഗത്തിനോടടുത്തുള്ള വേഗതയില്‍ സഞ്ചരിക്കുന്നതുമായ ഒരു അടിസ്ഥാനകണികയാണ് ന്യുട്രിനോ. ഫെര്‍മിയോണ്‍ കുടുംബത്തില്‍ പെട്ട ഇവ സാധാരണ ദ്രവ്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വളരെകുറച്ച് മാറ്റമേ സംഭവിക്കുന്നുള്ളൂ. അതിനാല്‍ തന്നെ ഇവയെ കണ്ടെത്താനും വളരെ വിഷമകരമാണ്. ന്യുട്രിനോകള്‍ മൂന്നുതരമാണ്. ഇലക്ട്രോണ്‍ ന്യുട്രിനോ, മ്യൂഓണ്‍ ന്യുട്രിനോ, ടാവു ന്യുട്രിനോ ഇവക്കെല്ലാം പ്രതികരണങ്ങളായ ആന്റി ന്യുട്രിനോകളും ഉണ്ട്. 1930 ല്‍ വുള്‍ഫ് ഗാങ്ങ് പോളിയാണ് ന്യുട്രിനോയുടെ സാന്നിധ്യം നമ്മുടെ പ്രപഞ്ചത്തില്‍ ഉണ്ടെന്ന് പറഞ്ഞത്. എന്നാല്‍ ഇത് ആന്റിന്യുട്രിനോകള്‍ ആണെന്ന് തെളിയച്ചത് 1956ല്‍ ക്ലയിഡ് കൌൺസും ഫ്രഡറിക്ക് റെയിൻസും സഹപ്രവർത്തകരുമാണ്.

ന്യുട്രിനോകള്‍ക്ക് പിണ്ഡം ഇല്ലായെന്നാണ് ആദ്യമൊക്കെ ശാസ്ത്രലോകം കരുതിയത്‌. എന്നാല്‍ 1998ല്‍ സൂപ്പർ-കാമിയോകാൻഡെ പരീക്ഷണത്തിലൂടെ ന്യുട്രിനോക്ക് പിണ്ഡം ഉണ്ടെന്ന് തെളിയിച്ചു. അതിനുകാരണം അതിന്റെ തരത്തിലുണ്ടാകുന്ന മാറ്റം. എന്ന് പറഞ്ഞാല്‍ മൂന്ന് തരം ന്യുട്രിനോകള്‍ ഉണ്ടെന്ന് പറഞ്ഞല്ലോ അവയിലുണ്ടാകുന്ന മാറ്റം. അവ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാറുന്നു. ( ഓരോ തരം ന്യുട്രിനോയും ഫ്ലേവര്‍ എന്ന് പറയുന്നു. മാറുന്ന തരം മാറ്റത്തെ ന്യുട്രിനോ ആന്തോളനം എന്നും പറയുന്നു.)

ന്യുട്രിനോയുടെ സ്രോതസ്സുകള്‍ എന്ന് പറയുന്നത്. സൂര്യന്‍, പിന്നെ മറ്റുള്ള നക്ഷ്ത്രങ്ങള്‍. സൂപ്പര്‍ നോവകള്‍ ഇവയെല്ലാം. എന്നാല്‍ മനുഷ്യന്‍ വഴി നിര്‍മ്മിക്കുന്ന ന്യുട്രിനോകളും ഉണ്ട്. ന്യുക്ലിയാര്‍ റിയാക്ടറുകള്‍ വഴിയാണ് അവ നിര്‍മ്മിക്കപെടുന്നത്. പക്ഷെ ഇവയെല്ലാം ആന്റിന്യുട്രിനോകള്‍ ആണ്. കാരണം ഇവയൊന്നും പദാർത്ഥവുമായി  കൂടിചേരില്ല എന്നതുകൊണ്ട്‌ തന്നെ. അതിനാലാണ് സൂര്യനില്‍ നിന്ന് ന്യുട്രിനോകള്‍ രക്ഷപെടുന്നതും.

ഇന്ന് നമ്മുടെ ഭൂമിയില്‍ കാണുന്ന ഭൂരിഭാഗം ന്യുട്രിനോകളും സൂര്യനില്‍ നിന്ന് വരുന്നവയാണ്. നമ്മുടെ ശരീരത്തിലൂടെ ഓരോ സെക്കന്റിലും 50,000 കോടി സോളാർ ഇലക്ടോൺ ന്യൂട്രിനോകൾ കടന്നു പോകുന്നുണ്ട് എന്നാണ് കണക്ക്. എന്നാല്‍ ഇവയൊന്നും നമ്മളില്‍ ഒരു മാറ്റവും വരുത്തില്ല.



ന്യുട്രിനോയും  പരീക്ഷണങ്ങളും



1956 ല്‍ ന്യുട്രിനോയുടെ സാനിദ്ധ്യം തെളിയിക്കപെട്ട ശേഷം അതിനെ ചുറ്റിപ്പറ്റി കുറെയേറെ പഠനങ്ങളും പരീക്ഷണങ്ങളും നടന്നു. ഇക്കാലയളവുവരെ നടന്ന പരീക്ഷണങ്ങള്‍ ന്യുട്രിനോയുടെ ഗുണഗണങ്ങളെ കുറിച്ചായിരുന്നു.



1964- ഭൌതീക ശാസ്ത്രജ്ഞരായ ജോൺ ബക്കാൾ, റെയ്മണ്ട് ഡേവിഡ് ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് എത്ര സൂര്യന്യുട്രിനോകള്‍ ഭൂമിയില്‍ എത്തുമെന്നും അത് പ്രതിപ്രവര്‍ത്തിച്ച്‌ എത്ര റേഡിയോ ആക്ടിവ് ആര്‍ഗണ്‍സ് ഉണ്ടാകുമെന്നും പഠനം നടത്തി. 4 വര്‍ഷം എടുത്ത് 1968ല്‍ പഠന റിപ്പോര്‍ട്ട്‌ പുറത്തുവന്നു. എന്നാല്‍ സിദ്ധാന്തപരമായി പ്രവചിച്ച ന്യൂട്രിനോകളുടെ എണ്ണവും പരീക്ഷണം ചെയ്തപ്പോൾ കിട്ടിയ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട് ഈ പഠനത്തെ തളര്‍ത്തി.


നീണ്ട 20 വര്‍ഷം ഇതിനെക്കുറിച്ച് പഠനം നടത്തി. അപ്പോഴെല്ലാം ആദ്യം കിട്ടിയ കണക്കുകള്‍ ആണ് ലഭിച്ചത്. ആ നിരന്തര പരീക്ഷണങ്ങളിലൂടെ അവര്‍ മനസ്സിലാക്കിയത്  പ്രവചിച്ചതിന്റെ മൂന്നിലൊന്ന് ന്യൂട്രിനോകളെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ എന്നാണ്.

ഇതിനെ അടിസ്ഥാനമാക്കി 1969 ല്‍ സോവിയറ്റ് യൂണിയനിലെ ബ്രുണോ പോന്റെക്രോര്‍വോ , വ്ളടിമര്‍ ഗ്രിബോവ് എന്നീ രണ്ട് ഭൌതീക ശാസ്ത്രജ്ഞർ ന്യൂട്രിനോ നമ്മൾ ഇതു വരെ മനസ്സിലാക്കിയതിനു വിരുദ്ധമായി ആണ് പെരുമാറുക എന്ന് സിദ്ധാന്തിച്ചു.

പിന്നെ 21 വര്‍ഷത്തിനുശേഷം 1989-ൽ ഒരു ജപ്പാൻ-അമേരിക്കൻ സംയുക്ത പരീക്ഷണ സംവിധാനം ജപ്പാനിൽ സ്ഥാപിച്ചു. ഈ ഗ്രൂപ്പ്‌ കാമിയോകണ്ടേ എന്നാണ് അറിയപെട്ടിരുന്നത്. ശുദ്ധ ജലം ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഡിറ്റക്ടർ ആണ് ഈ പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇവിടെ പോരുത്തകെടുകള്‍ കുറവായിരുന്നതിനാല്‍ മൂന്നില്‍ ഒന്ന് ന്യുട്രിനോകളെ കണ്ടുപിടിക്കാന്‍ ആയി.

പിന്നീട് 1990 റിന് അടുത്തുള്ള വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പല പരീക്ഷണങ്ങള്‍ നടന്നു. ഇറ്റലിയിലും റഷ്യയിലും നടന്ന പരീക്ഷണങ്ങളിൽ ഗാലിയം ഉൾക്കൊള്ളുന്ന ഭീമൻ ഡിറ്റക്ടറുകൾ ആണ് ഉപയോഗിച്ചത്.  ഇറ്റലിയിലെ പരീക്ഷണം ഗലെക്സ് എന്നും റഷ്യയിലെ സാഗെ എന്നും അറിയപെട്ടു. ഇതില്‍ താഴ്ന്ന ഊര്‍ജം ഉള്ള മൂന്നില്‍ ഒന്ന് ന്യുട്രിനോകാളെയേ കണ്ടെത്താന്‍ ആയുള്ളൂ.

             

 ഇതിനു പുറമേ ജപ്പാനില്‍ "സുപ്പെര്‍ കാമിയോകൊണ്ടേ ഡിറ്റ്ക്ട്ടര്" ഉണ്ടാക്കി പരീക്ഷം തുടന്നു. എന്നാല്‍ പഴയതില്‍ നിന്ന് വലിയ മാറ്റമോന്നും വരുത്താന്‍ ഈ പരീക്ഷണത്തിനും ആയില്ല. പിന്നീട് കുറെ പരീക്ഷങ്ങള്‍ തുടര്‍ന്നാലും പൊരുത്തകേടുകള്‍ തുടര്‍ന്നതിനാല്‍ ന്യുട്രിനോകള്‍ക്ക് മാറ്റം സംഭവിക്കുന്നു എന്നതില്‍ വിശ്വസിച്ചു പോന്നു. എന്നാല്‍ അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാനൊന്നും സാധിച്ചില്ല.

കേരളത്തിലെ പരീക്ഷണം

അമേരിക്കയിലെ പ്രമുഖ ശാസ്ത്രഗവേഷണ സ്ഥാപനമായ ഫെര്‍മിലാബിലാണ് പരീക്ഷണത്തിന്റെ തുടക്കം. അവിടുത്തെ ന്യുട്രിനോ ഫാക്ടറിയില്‍ സ്പോടനത്തില്‍ നിര്‍മ്മിക്കുന്ന ന്യുട്രിനോയെ ഭൂമിയിലൂടെ കടത്തിവിടുന്നു. ഇവ ഭൂമിയിലൂടെ സഞ്ചരിച്ചാല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ എത്തും. ദക്ഷിണേന്ത്യയിലും വിയറ്റ്നാമിലുമൊക്കെ അവയെ എത്തിക്കാന്‍ ആവും. മുന്‍പ് ഇതിനെക്കുറിച്ച് ഇന്ത്യ പഠനം നടത്തുകയും, ഇന്ത്യയുടെ ശാസ്ത്ര മികവും കണക്കില്‍ എടുത്തു അമേരിക്ക ഈ പദ്ധതി ഇന്ത്യയില്‍ തുടങ്ങാം എന്ന് കരുതി. ഊട്ടി തിരഞ്ഞെടുത്തെങ്കിലും വനമന്ത്രാലയം എതിര്‍ത്തതിനാല്‍ അവിടെ നിന്ന് മാറ്റി ആണവോര്‍ജ വകുപ്പിന്റെ ഇഷ്ട്ടപ്രകാരം തേനിയില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ഇതിനായി പ്രത്യേക ബോര്‍ഡും ഉണ്ടാക്കി. ഇന്ത്യ ബേസ്ഡ് ന്യുട്രിനോ ഒബ്സര്‍വേഷന്‍
.
ഇത് തേനിയില്‍ നിന്ന് ആരംഭിച്ച് 2500 മീറ്റര്‍ പിന്നിട്ട് ഇടുക്കിയില്‍ എത്തുമെന്നാണ് പറയുന്നത്. അമേരിക്കയില്‍ നിന്ന് വരുന്ന ഇവയെ ഒരു കിലോമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത തുരങ്കത്തിലൂടെയാണ് പറഞ്ഞു വിടുന്നത്. 1.3 ആഴത്തില്‍ ആയിരിക്കും തുരങ്കത്തിന്റെ സ്ഥാനം. ഇതിന്റെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത് പതിനായിരം കോടിയിലേറെ രൂപയും.



ഈ പരീക്ഷണത്തിന്റെ ഉദ്ദേശം പ്രപഞ്ചത്തിന്റെ ഉല്പത്തി അറിയാം എന്നുള്ള വിശ്വാസം ആണ്. പ്രപഞ്ചം ഉണ്ടായപ്പോള്‍ ഉണ്ടായ ഒരു ന്യുട്രിനോയെ പിടിച്ച് കീറിമുറിച്ചാല്‍ ആ രഹസ്യങ്ങള്‍ കിട്ടുമെന്ന് വിശ്വസിക്കുന്നു

എന്നാല്‍ ഇതിനെതിരെ ഇടുക്കിയില്‍ വി ടി പത്മനാഭന്റെ നേതൃത്വത്തില്‍ സമരം നടന്നു വരികയാണ്‌. ആദ്യസമരമൊക്കെ നമ്മുടെ എ പി ജെ അബ്ദുള്‍കലാമും മറ്റു പല വ്യക്തികളും കൂടി ഉറപ്പു നല്‍കിയതിനാല്‍ ആ സമരം ഉറഞ്ഞു പോയിരുന്നു. എന്നാല്‍ ഇന്ന് വി സിന്റെ പ്രസ്താവനയോട് കൂടി സമരത്തിനു പുതിയ മാനം കൈ വന്നിരിക്കുന്നു. ഇതികം ആരും അറിയാതെ കിടന്ന പദ്ധതി ഇന്ന് പുറംലോകം അറിയാന്‍ തുടങ്ങിയിരിക്കുന്നു.

എന്തായാലും വിവാദങ്ങളില്‍ ഇനി ഈ പദ്ധതി ആടിയുലയുമെന്ന്‍ ഉറപ്പാണ്‌. ഇതിന്റെ അകെ ഉള്ള പ്രശ്നം ഞാന്‍ മനസിലാക്കുന്നത് ഈ തുരങ്കം  നിര്‍മ്മിക്കുന്ക വഴി കുറെയേറെ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നു എന്നതാണ്.  കടുവ സങ്കേതം, മുല്ലപ്പെരിയാര്‍, മതികെട്ടാന്‍മല എന്നിവയ്ക്ക് അടുത്താണ് ഈ പരീക്ഷണമേഖലയെന്നതാണ് ആശങ്കയുണര്‍ത്തുന്നത്.

എന്നാല്‍ കേന്ദ്ര ന്യുട്രിനോ ഒബ്‌സര്‍വേറ്ററി അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഏറെ ദൂരെ തമിഴ്‌നാടിന്റെ സ്ഥലത്താണ് പരീക്ഷണശാല നിര്‍മ്മിക്കുന്നത്. പരീക്ഷണം അവിടെ നടക്കുമെങ്കിലും കേരളം ഇതിന്റെ പരിധിയില്‍ വരില്ല. കേരളത്തിലേക്ക് തുരങ്കം പണിയുന്നില്ലെന്നുമാണ്.

ഇന്ന് ഈ രാജ്യത്തു പട്ടിണി കിടന്നു പതിനായിരങ്ങള്‍ മരിക്കുന്നു. അവരെയൊന്നും തിരിഞ്ഞു നോക്കാതെ ഇങ്ങനെയുള്ള പരീക്ഷങ്ങള്‍ തുടങ്ങുക എന്നത് വിരോധാഭാസം. എന്നാല്‍ മറുവശം ഈ പരീക്ഷണം ഇവിടെ നടക്കുന്നതില്‍ നമ്മുടെ ഇന്ത്യന്‍ ശാസ്ത്രലോകം വികസിക്കും എന്നതാണ്.

ഇനി വരും ദിവസങ്ങളില്‍ ഇതിനെകുറിച്ച് കേരളം കലംകുലിഷിതമായി ചര്‍ച്ച ചെയ്യും. അതുവഴി ഇതിന്റെ നേട്ടങ്ങളും കൊട്ടങ്ങളെകുറിച്ചും കൂടുതല്‍ അറിയാമെന്നു വിശ്വസിക്കുന്നു.






Friday 14 September 2012

കൂടംകുളം ഒരു ജനതയുടെ ആശങ്ക


 ഇന്ന് ഇന്ത്യ മുഴുവന്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കൂടംകുളം ആണവോര്‍ജ നിലയം. പലര്‍ക്കും ഇതിനോട് പലതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ട്. എന്നാല്‍ എനിക്ക് ഈ പദ്ധതി  അംഗികരിക്കാന്‍ ആവില്ല എന്ന് ഞാന്‍ ആദ്യമേ പറയട്ടെ.

1988 ല്‍ രാജിവ് ഗാന്ധിയും അന്നത്തെ സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവും ചേര്‍ന്ന് ആണവ മുങ്ങികപ്പല്‍ സാങ്കേതികവിദ്യ കൈമാറ്റതിനായി ഒരു കരാര്‍ തയാറാക്കി. എന്നാല്‍ അതില്‍ ആണവ റിയാക്ടര്‍ കച്ചവടത്തിനുള്ള തീരുമാനവും തിരുകിക്കയറ്റിയിരുന്നു. ഈ കരാര്‍ ഉടമ്പടി ഒപ്പ് വെയ്ക്കുന്നത് 1997ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയും റഷ്യന്‍ പ്രസിഡണ്ട്‌ ബോറിസും ചേര്‍ന്നാണ്.

പിന്നീട് ഇതിനെ കുറിച്ച് പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും കേരളത്തിലെ കോതമംഗലതും, കാസര്‍ഗോഡും ഈ ആണവനിലയം  സ്ഥാപിക്കാന്‍ നീക്കം നടന്നപ്പോള്‍  ശക്തമായ സമരങ്ങള്‍ കാരണം ഇവിടെ നിന്ന് കൊണ്ട് പോയി തമിഴ്നാട്ടിലെ കൂടംകുളത്ത് സ്ഥാപിക്കുകയും ചെയ്തു. കൂടംകുളത്തെ ആണവനിലയത്തില്‍ മൊത്തം നാലു ഘട്ടങ്ങളിലായി ആറു റിയാക്ടറുകളാണ് നിര്‍മിക്കാന്‍  ഉദ്ദേശ്യക്കുന്നത്. അതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഈ പദ്ധതി പൂര്‍ത്തിയാകുന്നതിലൂടെ 9000 മെഗാവാട്ടിന്റെ ഉത്പാദനം ആണ് വാഗ്ദാനം ചെയ്യുന്നത് . 

ഇനി എന്തുകൊണ്ട് എതിര്‍ക്കപെടുന്നു എന്നത്.

കൂടംകുളത്തുകാര്‍ മാത്രമല്ല ലോകജനത മുഴുവന്‍ ആണവോര്‍ജം എന്ന് കേള്‍ക്കുമ്പോഴേ ഒന്ന് ഭയക്കുന്നു. അതിനു കാരണം 2011 മാര്‍ച്ച്‌ 11ന് ജപ്പാനിലെ ഫുകുഷിമ ന്യുക്ലിയാര്‍ ദുരന്തമാണ്. അതിനു കാരണം വഹിച്ചത് സുനാമിയും ഭൂകമ്പവും ഒരേസമയം ജപ്പാനെ ആക്രമിച്ചതിനാലാണ്. (ഇങ്ങനെ ഒരു ദുരന്തം ഇന്ത്യയില്‍ വരില്ല എന്നൊനും ആര്‍ക്കും പറയാന്‍ സാധിക്കില്ല. വന്നു കഴിയുമ്പോള്‍ വീണ്ടുവിചാരത്തിനുള്ള സമയം അതിക്രമിച്ചിരിക്കും )

ഫുകുഷിമ ദുരന്തം 1986ലെ റഷ്യയിലെ ചെര്‍ണോവിലെ ന്യുക്ലിയാര്‍ ദുരന്തത്തെക്കാള്‍ ഭയാനകം ആയിരുന്നു. ഇന്ന് ജപ്പാന്‍ ആണവനിലയങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ ശ്രമിക്കുയാണ്. കാരണം അവര്‍ അതിന്റെ ഭീകരത അനുഭവിച്ചറിഞ്ഞു.ഇന്ന് 40 ലോകരാജ്യങ്ങള്‍ സുരക്ഷഭീഷണിമൂലം ആണവനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുയാണ്. എന്നാല്‍ അതില്‍ ഒരാളായ റഷ്യയുടെ സഹായത്തോടെയാണ് ഈ ആണവനിലയം ഇവിടെ വരുന്നത്. അത് തന്നെ വളരെ വിരോധാഭാസം നിറഞ്ഞകാര്യമാണ്.


ഫുകുഷിമയുടെ അനുഭവ പാഠത്തില്‍ ലോകജനത ആണവോര്‍ജത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയപോഴാണ് ഇന്ത്യയില്‍ ആണവനിലയം പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആണവനിലയങ്ങള്‍ പരിശോധന വിധേയമാക്കുകയാണ്. ഇതിനകം ജര്‍മനി ഏഴു ആണവനിലയങ്ങള്‍ അടച്ചുപൂട്ടി. കൂടാതെ അയര്‍ലന്‍ഡും ജര്‍മനിയുടെ പാത പിന്തുടരുന്നു. ഇന്ത്യന്‍ അറ്റോമിക് എനെര്‍ജി റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പറയുന്നത് സാമ്പത്തികലാഭം ആണ് ആണവരംഗത്തെ എടുത്ത് ചാട്ടത്തിനു കാരണം. മഹാരാഷ്ട്രയിലെ താരാപ്പൂര്‍ ആണവനിലയത്തിന്റെ ഉം 2 ഉം റിയാക്ടറുകള്‍ പ്രവര്‍ത്തന കാലയളവ്‌ കഴിഞ്ഞിട്ട് 16 വര്‍ഷമായി എന്നാണ്. അമേരിക്കന്‍ ആണവനിയന്ത്രണ കമ്മീഷന്‍ ഈ നിലയങ്ങള്‍ പൂട്ടാന്‍ ഉപദേശിച്ചിരുന്നു എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടച്ചിടാന്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. ഇപ്പോഴും അവയെല്ലാം പ്രവര്‍ത്തിക്കുന്നു.

ഫുകുഷിമ ആണവനിലയം തകര്‍ന്നപ്പോള്‍ അണുവികരണങ്ങളായ അയഡിന്‍, സീസിയം-134, സീസിയം-137 ഇവയെല്ലാം അമേരിക്കന്‍ തീരങ്ങളിലും ഓസ്ട്രേലിയന്‍ തീരങ്ങളില്‍ വരെ എത്തുകയുണ്ടായി. ഒരു ആണവനിലയം അടച്ചുപൂട്ടിയാല്‍ അതിന്റെ അണുവികിരണ ഭീഷണി നാല്‍പതിനായിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും എന്നാണ് ശാസ്ത്രം പറയുന്നത്. അതുപോലെ ഫുകുഷിമ ദുരന്തം ഉണ്ടാക്കുന്ന ആഘാതം എത്രയെന്നു ശാസ്ത്ര ലോകത്തിന് ഇത് വരെ കണക്കു കൂട്ടാന്‍ സാധിച്ചിട്ടില്ല. ചെര്‍ണോവില്‍ ദുരന്തത്തില്‍ 57 മരണം തല്‍സമയം നടന്നെങ്കില്‍ കാന്‍സര്‍ ബാധിച്ചു ഒന്‍പതിനായിരത്തോളം ജനങ്ങള്‍ മരിച്ചു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെര്‍ണോവില്‍  ആണവനിലയം തകര്‍ന്നതിന് ശേഷം അത് കോണ്‍ക്രീറ്റ് കൊണ്ട് ഒരു കുട രൂപത്തില്‍ കവര്‍ ചെയുകയാണ് ഉണ്ടായത്. എന്നാല്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തിയില്‍ എര്‍പ്പെട്ടവര്‍ പലരും മാരകരോഗം മൂലമാണ് മരണമടഞ്ഞത് ഇത് മറ്റൊരു ദുരന്തമുഖം




ഏറെ പഠനങ്ങള്‍ നടത്തിയ ശേഷമാണു കൂടംകുളം ആണവനിലയം വരുന്നത് എന്നത് ശരി തന്നെ. എന്നാല്‍ ഈ പ്രദേശത്ത് പാറ ഉരുക്കുന്ന പ്രതിഭാസമായ റോക്ക് മേല്റ്റ് എക്സ്ട്രുഷന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് പഠനങ്ങള്‍ നടന്നത് നിര്‍മാണത്തിന് ശേഷമാണു. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാന്‍ ഒരു നടപടിയും അന്ന് സ്വീകരിച്ചില്ല. ഇതൊക്കെ കൂടാതെ 130 കിലോമീറ്റര്‍ അകലെ ഉറക്കംനടിച്ചുകിടക്കുന്ന ഒരു അഗ്നിപര്‍വ്വതവും നിലവില്‍ ഉണ്ട്. പിന്നെ ഭയക്കാനുള്ള ഒരു കാര്യം സുനാമി ആണ്. ഒരിക്കല്‍ നമ്മള്‍ അനുഭവിച്ചതുമാണ് സുനാമിയുടെ ഭീകരത.ആണവനിലയം കടലിന്റെ സൈഡില്‍ ആയതിനാല്‍ ഈ ഭീഷണിയും നിലനില്‍ക്കുന്നു.  പിന്നെ ആരും കാണാത്ത മറ്റൊരു പ്രശ്നം കടല്‍ തീരതോട് അടുത്തു നില്‍ക്കുന്നതിനാല്‍ വിദേശഅക്രമങ്ങളും പ്രതീക്ഷിക്കാം.

അതുമാത്രമല്ല ആണവനിലയത്തില്‍ നിന്ന് കടലിലേക്ക് ഒഴുക്കി വിടുന്ന ചൂടുവെള്ളം  ഒഴുക്കി വിടുമ്പോള്‍ അത് കടലിലെ ആവാസവ്യവസ്ഥയെ തകര്‍ക്കും. ഫുകുഷിമ അണുവികിരണം 200 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു അതുകൊണ്ട് തന്നെ ഈ നിലയത്തെ കേരളവും ഭയക്കണം.

എന്തെങ്കിലും ഒരു അപകടം ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടും എന്നുപോലും ഇതുവരെ ആരും ഒന്നും പറഞ്ഞതുമില്ല. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ മൗനത്തെ പലരും കൂട്ട് പിടിക്കുന്നു. 

എന്ത് ഊര്‍ജം ആണെങ്കിലും നമ്മുക്ക് ആവശ്യമാണ് . എന്നാല്‍ ഈ സാമൂഹ്യപ്രശ്നങ്ങളെ കണ്ടില്ല എന്ന് നടിക്കാന്‍ ആവില്ല എന്ന് മാത്രം..

(ഇതിന്റെ തുടര്‍ച്ചയെന്നോണം കുറെയേറെ വിവരണങ്ങള്‍ ഹസീന്‍ ഈ പോസ്റ്റിനു കമന്റ്‌ ആയി ചേര്‍ത്തിട്ടുണ്ട് പൂര്‍ണതയ്ക്ക് വേണ്ടി അതുകൂടി വായിക്കണം എന്ന് താല്പര്യപ്പെടുന്നു.)




Sunday 2 September 2012

എമെര്‍ജിങ്ങ് കേരള എന്ന സുന്ദര സ്വപ്നം


നമ്മുടെ കേരളത്തെ യൂറോപ്പ് ആക്കുമെന്ന് പറഞ്ഞില്ലെങ്കിലും. ഒരു കൊച്ചു നഗരമാക്കാം എന്ന് പറഞ്ഞ വരുന്ന എമെര്‍ജിങ്ങ് കേരളയും വിവാദത്തിന്‍റെ ആപ്പിലായി. പരിസ്ഥിതി പ്രവര്‍ത്തകരും, പ്രതിപക്ഷവും, ഗ്രീന്‍പൊളിറ്റിക്സ് പറയുന്ന ഒരു പറ്റം യുവ ഭരണപക്ഷ  MLA മാരും എതിര്‍പ്പുമായി രംഗത്തെത്തി.

മറുപടി എന്നോണം ഭരണപക്ഷ മന്ത്രിമാര്‍

വെറുതെ നല്ലൊരു പദ്ധതിയെ വിവാദങ്ങള്‍ ഉണ്ടാക്കി തടയാം എന്ന് ആരും കരുതണ്ട എന്നൊരുമന്ത്രി

ആരൊക്കെ എതിര്‍ത്താലും സംഭവം ഗംഭീരമായി നടത്തുമെന്ന് മറ്റൊരാള്‍

പരിസ്ഥിതിയെ ബാധിക്കും എന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായത്തോട് വ്യവസായമന്ത്രിയുടെ ഹാസ്യരൂപേണയുള്ള മറുപടി

പ്രതിപക്ഷ നേതാവ് അവസാനം വരെ സംശയങ്ങള്‍ ഉന്നെയിക്കും

ഗ്രീന്‍പൊളിറ്റിക്സുകാരുടെ നിലപാടിനോട് ആഭ്യന്തരമന്ത്രിയുടെ കമെന്റ്

അവരുടെ വെറും അഭിപ്രായ പ്രകടനം മാത്രം.

എമെര്‍ജിന്‍ കേരളയുടെ വെബ്സൈറ്റില്‍ പദ്ധതിയുടെ ബ്രോഷറും, ഇന്‍വെസ്റ്റ്‌ ഗൈഡും കൊടുത്തിരിക്കുന്നു. കാണുവാന്‍ ഇവിടെ ക്ലിക് ചെയുക

ഇന്ന് കേരളത്തില്‍ നിലവില്‍വന്നതും, വരാനുള്ളതുമായ എല്ലാപദ്ധതികളും എമെര്‍ജിന്‍കേരളയിലുണ്ട്. എയര്‍പോര്‍ട്ട്, റോഡ്‌, റെയില്‍, ജലഗതാഗതം, കുടിവെള്ളം, വൈധ്യുതി, ടെക്നോളജി, ടൂറിസം എന്തിനേറെ പറയുന്നു. ഉപ്പ്തൊട്ട് കര്‍പ്പൂരം വരെ. കേട്ടാല്‍ കേരളം അടിമുടിമാറുമെന്ന് വേണമെങ്കില്‍ പറയാം ഇന്ത്യയിലെ ഒരു കൊച്ച് യൂറോപ്പ്.

അപ്പൊപിന്നെ എതിര്‍ക്കാന്‍ പാടുണ്ടോ? രണ്ടുകൈയും നീട്ടി സ്വീകരിക്കേണ്ടേ?

പക്ഷെ ഇത് ചൈന അല്ലാലോ അഴിമതി നടത്തിയാല്‍ തൂക്കികൊല്ലാന്‍... അഴിമതി നടക്കില്ല എന്ന് എന്താ ഉറപ്പ് അതുകൊണ്ട്  ഒന്ന് ആലോചിക്കണം. പണിപാളിയാല്‍ കേരളം ചിലപ്പോ ആഫ്രിക്കന്‍ മരുഭൂമിപോലാവും. കാരണം കേരളത്തിന്റെ നഗരം, വനം, ഗ്രാമം, എന്നിവടങ്ങളിലെല്ലാം മാന്തിയുള്ള കളിയാണ്‌.

പ്രൊജെക്ട് ഏറ്റെടുക്കുന്ന കമ്പനിയുടെ പേരില്‍ പ്രൊജെക്ടിനുള്ള സ്ഥലം അവരുടെ പേരില്‍ എഴുതികൊടുക്കും. പദ്ധതിയിലെ പങ്കുവയ്ക്കല്‍  ഇങ്ങനെ എഴുപത്തഞ്ച് ശതമാനം സ്വകാര്യകമ്പനികളും ഇരുപത്തഞ്ച് ശതമാനം സര്‍ക്കാരും.

കിലോപത്ത് കിലോപത്ത് ആര്‍ക്കും വരാം എന്ന് ലേലം വിളിച്ച് കേരളത്തിന്റെ ഭൂസമൃദ്ധിയെയും വികസനത്തെയും മറ്റൊരു കൈയില്‍ ഏല്‍പ്പിക്കുമ്പോള്‍ ഉറപ്പുണ്ടോ അവര്‍ കൊള്ളയടിക്കില്ലെന്ന്? അതുകൊണ്ട് ചില കരാര്‍ വ്യവസ്ഥകള്‍ വച്ചാണ് ഭൂമി കൈമാറ്റം എന്ന് പറഞ്ഞാല്‍. വരുന്ന കോര്‍പറേറ്റ് കമ്പനികള്‍ വച്ചുനീട്ടുന്ന പണത്തിനു മുന്നില്‍ കണ്ണ്‍ മഞ്ഞളിക്കാത്ത ഒരു രാഷ്ട്രിയ സമൂഹം നമ്മുടെ കേരളത്തില്‍ ഉണ്ടെന്ന് സമകാലിക സംഭവങ്ങളില്‍ വിശ്വസിക്കാനാവുന്നുമില്ല. അതുകൊണ്ട് ഇങ്ങനെ പോയാല്‍ നമ്മുടെ കേരളം മറ്റൊരു നെല്ലിയാമ്പതി ആവാന്‍ സാധ്യതയുണ്ട്.

കാരണം ഈ പദ്ധതിയുടെ പേരെന്നപോലെ കേരളത്തെ മുഴുവനായി പെയ്ന്റില്‍ മുക്കിയെടുക്കുന്ന പ്രക്രിയയാണ്. 175 ഓളം നവിനപദ്ധതികളുമായാണ് വരവ്. അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ഈ പദ്ധതിയാണിത്‌.

ജനങ്ങളുടെ പ്രതിഷേധം കാരണം നിര്‍ത്തിവെച്ച കരിമണല്‍ ഖനനവും ഈ പദ്ധതിയില്‍ വരുന്നു എന്നാണ് മറ്റൊരു പ്രത്യേകത. മറ്റൊന്ന് ഈ പദ്ധതി വരുന്നതുകൊണ്ട് പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം തുടങ്ങിയ ദോഷവശങ്ങളൊന്നും പടികാതെയാണ് ഈ പദ്ധതിക്കു വേണ്ടി ഇറങ്ങിപുറപ്പെട്ടത് എന്നതുസാരം. അതലെങ്കില്‍ ഇതിലും ഇപ്പോഴേ ചില കള്ളപോക്കിരികള്‍ കടന്നുകൂടിയിരിക്കുന്നു എന്ന് വേണം കരുതാന്‍.

ഈ പദ്ധതി നിലവില്‍ വരുമ്പോള്‍ കമ്പനികള്‍ പാലിക്കേണ്ട മാര്‍ഗ്ഗരേഖകള്‍ ഇന്നും അവ്യക്തതമാണ്. ഇങ്ങനൊരു പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കമ്പനികള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നത്തിനും ചില നിയന്ത്രണമാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി വയ്കണം. അത് പരസ്യപെടുത്തുകയും ചെയണം. അല്ലാതെ മൈക്കില്‍ എത്ര വിളിച്ചു കൂവിയാലും പദ്ധതി സുതാര്യമാവില്ല.

എമെര്‍ജിന്‍കേരള എന്താണെന്ന് ചോദിച്ചാല്‍ പലരും വാപോളിക്കുന്നു. പലര്‍ക്കും അജ്ഞാതം . പദ്ധതി എത്ര സുതാര്യം അന്നെന്നു പറയുമ്പോഴും കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും അറിഞ്ഞില്ലെന്നത് മറ്റൊരു വിരോധാഭാസം.


എമെര്‍ജിന്‍കേരള വിവാദമായിട്ട് രണ്ട്,മൂന്നു ദിവസമേ ആയിട്ടുള്ളൂ.
അപ്പോഴാണ് പലരും ആദ്യമായി എമെര്‍ജിന്‍കേരള എന്ന വാക്ക് കേള്‍ക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഗുണദോഷങ്ങള്‍ ഏതൊരാളെയും ബാധിക്കും എന്നതിനാല്‍ കേരള ജനതയില്‍ ഇതിനെകുറിച്ച് നല്ലൊരു അവബോധം വരുത്തേണ്ടതും ആവശ്യമാണ്.

അല്ലാതെ എല്ലാഎതിര്‍പ്പുകളെയും അവഗണിച്ച് പദ്ധതി പ്രവര്‍ത്തികമാകുന്നത്തിലും നല്ലത്. ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കി മുന്നോട്ട് പോകുന്നതാണ്. അല്ലെയെങ്കില്‍ ചിലസംരംഭമെങ്കിലും ജനപ്രതിഷേധത്തില്‍ കട്ടപുറത്തിരിക്കും. ( സമന്വയം ഉണ്ടായാലും പ്രതിഷേധിക്കാന്‍ കുറേപേര്‍ ഉണ്ടാകും എന്നതും മറ്റൊരുസത്യം)

എമെര്‍ജിന്‍ കേരള നടപ്പിലാകും എന്നത് മറ്റൊരുസത്യമാണ്. എന്നാല്‍ കേരളത്തില്‍ വരുന്ന ഏതൊരു പദ്ധതിയെപോലെയും തന്നെ പ്രതിഷേധസമരങ്ങളെയെല്ലാം മറികടന്നു വരുമ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും. എമിര്‍ജിന്‍ കേരള എന്നാ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധി നല്ലത് തന്നെ. എന്നാല്‍ അത് പ്രവര്‍ത്തികമാകുമ്പോള്‍ അതിലെ ഉദ്ദേശ്യശുദ്ധി എത്രത്തോളം ഉണ്ടാവുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു.






Related Posts Plugin for WordPress, Blogger...